പുതുമഞ്ഞിന്‍ കുളിരുപോലെയെത്തിയ പ്രണയം
പുതുമഴയില്‍ കുതിര്‍ന്നൊരെന്‍ അനുഭൂതി
കാതില്‍ തേന്മഴയായി പെയ്തിറിങ്ങിയ വസന്തം
നിനച്ചിരിക്കാതേ തന്നേന്‍ സൌഭാഗ്യം
നിർന്നിമേഷമായി നിൽപ്പൂ ഞാനിവിടെ
അരികില്‍ ചേര്‍ത്തെന്‍ മൂര്‍ദ്ധാവില്‍ നല്‍കിയ
വാത്സല്യമാര്‍ന്ന മുത്തം എന്നില്‍
പ്രതീക്ഷതന്‍ ചിറകു വിടർത്തിയെന്നോ
പ്രണയാർധമാം നിന്‍ നോട്ടം എന്നില്‍ തറക്കവേ
പുതുമഴയില്‍ കുതിര്‍ന്ന ലാസ്യസുന്ദരിയാം ഭൂമിദേവിയെ പോല്‍
നാണിച്ചു നിന്‍ അരികില്‍ ചേര്‍ന്ന് നില്‍പ്പു ഞാന്‍
പാറിടുന്ന എന്‍ മുടിയിഴകള്‍ ഒതുക്കുവാന്‍ വന്ന നിന്‍ കരങ്ങള്‍
മീട്ടിയത് സ്വപ്ന സംഗീതമോ ..??
എന്‍ സൗന്ദര്യം എത്ര നുകര്‍ന്നിട്ടും മതിയാകില്ലെന്നു നീ ചൊല്ലിയനേരം
പുളകിതമായത് എന്‍ മനമോ അതോ എന്‍ തനുവോ?
വിളക്കെഴും കത്തിച്ചു വെച്ചതിന്‍ പ്രകാശം പോല്‍
പ്രകാശപൂരിതമായത് എന്‍ മുഖം ..
മുല്ലപൂവിന്‍ മണമുള്ള എന്‍ മുടിയിഴകളില്‍
മുഖം അമര്‍ത്തിയ വേളയില്‍
പടര്‍ന്നു വന്ന സൌരഭ്യത്തില്‍ ലയിച്ചു ചേര്‍ന്നു ഞാനും..