Followers

Sunday 26 September 2010

ഈ മഞ്ഞയും പച്ചയും ഹ്മ്മം

ഈ മഞ്ഞയും  പച്ചയും ഹ്മ്മം

Tuesday 21 September 2010

രാത്രിമഴ

നിദ്രാദേവി കണ്ണുകളെ മെല്ലെ തഴുകി വരുന്നതേ ഉണ്ടായിരുന്നുള്ളുതുടർച്ചയായി മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്തപ്പോള്‍ സ്വിച്ച് ഓഫ് ചെയ്താലോ എന്നാദ്യം കരുതിയതാണ്. നോക്കിയപ്പോൾ പാർവതിയാന്റിയാണ്. എന്താണാവോ ഈ പാതിരാത്രിക്ക് ഇത്ര അത്യാവശ്യം? രാത്രിയിലെ കാളുകള്‍ പൊതുവെ അറ്റെന്‍ഡ് ചെയ്യാറില്ല. ഇതിപ്പോള്‍ ... മനസ്സില്ലാമനസ്സോടെ ഫോണെടുത്തു. ആന്റിക്ക് നാളെത്തേക്ക് ഒരു അപ്പോയിന്റ്മെന്റ് വേണം. വേണ്ടപ്പെട്ട ആർക്കോ കൌൺസിലിംങ്ങ് ആവശ്യമെത്രെഎല്ലാം ഒഴിവാക്കി സ്വസ്ഥമാകാം എന്ന് വെച്ചതാണ്ഇടയ്ക്കിടക്ക്  ഓരോരോ പ്രശ്നങ്ങള്‍. പലപ്പോഴും "എമ്പതിക്ക്  പകരം  , സിമ്പതി "കാരണം  പല രാത്രികളിലും രോഗികളുടെ പ്രശ്നങ്ങള്‍  ഉറക്കം നഷ്ടപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ എല്ലാം നിർത്തി വെച്ചതാണ്. എന്നാലും ഈ ജോലിഅതൊരു സുഖം തന്നെ. പലരുടെയും സങ്കടം  നമ്മള്‍  ഏറ്റു വാങ്ങുമ്പോൾ ഒരു സംതൃപ്തി. ഇനിയിപ്പോള്‍ ഇന്നത്തെ ഉറക്കം പോയി.അലമാരയിലിരുന്ന പൊടി പിടിച്ചിരുന്ന പഴയ ഡയറി എടുത്ത് തുറന്നു വെച്ചു. പഴയ കേസുകള്‍ എഴുതിവെച്ചത് ഒന്നോടിച്ച് നോക്കാം. ഒരുപക്ഷേ വീണ്ടും  ജോലിക്ക് പോകുമ്പോള്‍ അത്  ആത്മവിശ്വാസം  തിരിച്ചു  തരുമായിരിക്കും. പേജുകള്‍ മറിക്കവേ ചുവന്ന  മഷി കൊണ്ട് കോറിയിട്ട  ആ പേരില്‍ കണ്ണുകൾ ഒന്ന് ഉടക്കി. ‘ശാലിനി'!! മനസ്സില്‍ ഇന്നും ഉണ്ട് ആ കുട്ടിയുടെ രൂപം..

തെക്കെപ്പാട്ട്  തറവാട്ടിലെ കേശവമേനോന്റെയും ഭാരതിയമ്മയുടെയും ഇളയ മകളായിരുന്നു ശാലിനി. ശ്യാമിന്റെ  കുഞ്ഞുപെങ്ങള്‍പേരുപോലെ തന്നെ  ശാലീന സുന്ദരിയായിരുന്നു  ശാലു. ആരെയും വശീകരിക്കുന്ന നീണ്ടു വിടര്‍ന്ന മിഴികളും, ചുരുണ്ട് ഇടതൂര്‍ന്ന കാര്‍കൂന്തലും എല്ലാം കൊണ്ട് അവളൊരു സുന്ദരിക്കുട്ടിയായിരുന്നു. തറവാട്ടില്‍  പെണ്‍കുട്ടികള്‍  കുറവായതിനാല്‍  ഏട്ടന്മാര്‍ക്കും അനിയന്മാർക്കും  ശാലുനെ ജീവനായിരുന്നുബാല്യത്തിന്റെ  കുസൃതികൾ  കൌമാരത്തിന്റെ  വർണ്ണങ്ങളിലേക്ക്‌ മാറവേ  ശാലിനി പതുക്കെ  ഏകാന്തതയെ  ഇഷ്ടപ്പെടുവാന്‍ തുടങ്ങിസ്വപ്നങ്ങള്‍  നിറമേകുന്ന പ്രായത്തില്‍ അവള്‍ ഒറ്റയ്കിരിക്കാനും  ചിത്രം വരയ്ക്കാനും   ഏറെ സമയം കണ്ടത്തി. എന്തുകൊണ്ടോ പ്രണയത്തോട് അവൾക്ക് ഒരു അകൽച്ചയായിരുന്നു. അല്ല, ഒരു തരം പേടിതന്റെ വേണ്ടപ്പെട്ടവരില്‍ നിന്നും പ്രണയം തന്നെ അകറ്റും എന്ന് അവള്‍ വിശ്വസിച്ചിരുന്നു. പതുക്കെ പതുക്കെ മോഹവലയത്തില്‍ കുടുക്കിഅവസാനം  ഹൃദയം പറിച്ചു കൊണ്ടുപോകുന്ന വേദന മാത്രം  ബാക്കിയാക്കി പോകുന്ന പ്രണയം.... അതൊരു കരിവണ്ടിന്‍ മൂളല്‍ പോലെ  അവളുടെ ചുറ്റും പാറി പറക്കവേ ഒരിക്കല്‍ പോലും  പൂക്കളുടെ കുപ്പായം അണിയാന്‍ അവള്‍ ശ്രമിച്ചില്ല. ഒരു ചിത്രശലഭം പോലെ പാറിപ്പറന്ന് വാനിലൂടെ ഉളിയിടാൻ മനസ്സ് കൊതിക്കുമ്പോഴൊക്കെ, പ്രിയ തോഴി നാദിയയുടെ കണ്ണുനീര്‍ തന്നിലെക്ക് പടര്‍ന്നു കയറുന്ന പോലെ ശാലുനു തോന്നും. പാവം നാദിയ.. അവളുടെ പ്രണയവും, തകര്‍ച്ചയും!! എത്രയോ തവണ അവളോട് പറഞ്ഞതാണ്‌ വേണ്ട വേണ്ടാ എന്ന്. പക്ഷേ അവള്‍ കേട്ടില്ല. ഒടുക്കം അവളുടെ ഉപ്പയുടെ ആകസ്മികമായ മരണം കാരണം നേരത്തേ അവള്‍ക്കു കല്യാണാലോചന തുടങ്ങിയപ്പോൾ മുജീബിനോട് അവളുടെ വീട്ടില്‍ ചെന്ന് കാര്യങ്ങള്‍  സംസാരിക്കാന്‍ എല്ലാവരും കൂടെയാണ്‌ പറഞ്ഞത്. അവളെ അത്രക്ക് വിഷണ്ണയായി കാണാന്‍ ആര്‍ക്കും ആഗ്രഹമില്ലായിരുന്നു. പക്ഷെ, അവന്‍  മനസ്സുകൊണ്ട്  കല്യാണത്തിനു റെഡി ആയിട്ടില്ല എന്ന് പറഞ്ഞപ്പോൾ.. അവളുടെ ഹൃദയം പൊട്ടിയുള്ള കരച്ചില്‍.. അതെല്ലാം  ശാലുവിനെ പ്രണയത്തിന്റെ  എതിരാളിയാക്കി.



ഒറ്റമോളെങ്കിലും  കേശവമേനോന്‍ നേരത്തേ തന്നെ ശാലുവിനു ആലോചന തുടങ്ങിയിരുന്നു. അങ്ങിനെ  ഡിഗ്രി ഫൈനല്‍ കഴിയും മുന്‍പേ  വീട്ടുകാര്‍ ശാലുവിനു അനുയോജ്യനായ ചെറുക്കനെ കണ്ടെത്തിരമേശിന്‌ ബോംബയിലാണ് ജോലിബിസ്സിനസ്സുകാരന്‍. രമേശിനെ ഏട്ടന്മാർക്കൊക്കെ വളരെ  ഇഷ്ടമായികാരണം വേറൊന്നുമല്ല  രമേഷിന്റെ വാചകമടി തന്നെ. എട്ടന്മാരെ അയാൾ കൈയ്യിലെടുത്തിരുന്നുവിവാഹശേഷം ശാലുവുമൊത്ത് രമേശ്‌ ബോംബയ്ക്ക് പറന്നു. അധികം സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത ശാലുവും, സംസാരം തുടങ്ങിയാല്‍ അത് നിര്‍ത്താന്‍  മടിയുള്ള രമേഷും!! ഒത്തിരി  കഷ്ടപ്പെട്ടു ശാലു അവനുമായി  അഡ്ജസ്റ്റ് ചെയ്യാന്‍.

പാര്‍ട്ടികളും ബിസിനസ് ടൂറുകളും  രമേശിന്റെ  വീക്നെസ്സുകള്‍  ആയിരുന്നു. നാട്ടിലെ തൊടികളെയും , പച്ചപ്പുകളേയും, അമ്പലങ്ങളെയും സ്നേഹിച്ചിരുന്ന  ശാലുവിനു  ചിത്രം വരയ്ക്കല്‍ മാത്രമായിരുന്നു ആകെയുള്ള ഹോബി. പാർട്ടികളില്‍  രമേശ്‌ അവളെയും കൂടെ കൊണ്ട് പോയിരുന്നുരമേഷിന്റെ കൂട്ടുകാരന്‍  മോഹിത് - ക്ലബ്ബിന്റെ മാനേജര്‍ - അവന്‍ ശാലുവിനെ പലപ്പോഴും വീക്ഷിച്ചിരുന്നത്  സ്കാനിംഗ്‌ മെഷീന്‍ പോലും തോല്‍കും വിധമായിരുന്നു. അറപ്പാണ് അവള്‍ക്കു  തോന്നിയിരുന്നത്പലപ്പോഴും രമേശിനോട്  പരാതിപ്പെട്ടപ്പോളൊക്കെ  അവന്‍ പൊട്ടിച്ചിരിച്ചു

"ശാലു, അത് നിനക്ക് കിട്ടുന്ന അംഗീകാരമല്ലേനിന്റെ സൌന്ദര്യം  അവരൊന്നു ആസ്വദിച്ചാലെന്താ ? ഞാന്‍ എന്തായാലും ഹാപ്പിയാണ്എന്റെ പെണ്ണ് സുന്ദരിയാണല്ലോ“  - രമേശിന്റെ ഈ മറുപടി കേള്‍ക്കുമ്പോഴേ ശാലുവിനു ദേഷ്യം വരുംഅടക്കാനാവാത്ത കോപത്തോടെ അവൾ  തിരിഞ്ഞു കിടക്കും. അവന്റെ പൊട്ടിച്ചിരികൾ കാതിൽ മുഴങ്ങുന്നത് അവ്യക്തതയോടെ, മയക്കത്തിൽ അവൾ അറിയും.

നാളെ പ്രിയേച്ചിയെ വിളിക്കണം. പ്രിയേച്ചി, അവരാണ് ഈ വിരസതയാർന്ന ലോകത്തിൽ ആകെയുള്ളൊരു ആശ്വാസം. രമേശേട്ടന്റെ ബന്ധുവാണവര്‍. ഇവിടെ വിക്രോളി സ്റ്റേഷന്റെ അടുത്താണ്  താമസം. അവരോടാണ്  എല്ലാ സങ്കടവും,വിഷമങ്ങളും, പരാതിയും പറയുക. മിക്കവാറും രമേഷിന്റെ കൂടെ ശാലുവും അവിടെ പോകാറുണ്ട്. നല്ല സുന്ദരിയും വാചാലയുമുമായിരുന്നു അവർ. തൂവെള്ള നിറവും ആകർഷകത്വം നിറഞ്ഞ ചിരിയുംഅവരുടെ പെർസണാലിറ്റി കാണുമ്പോൾ അസൂയയോടെ നോക്കി നിന്നു പോകുംശാലുവിന്റെ പരാതികള്‍ കേൾക്കുമ്പോൾ മിക്കപ്പോഴും പ്രിയ രമേശിനെ ശകാരിക്കും.

 “എന്തിനാടാ അവളെ ഇഷ്ടമില്ലാതെ പാർട്ടിക്കൊക്കെ കൊണ്ടുപോകുന്നത്.“ -പ്രിയേച്ചി രമേശിനോട് വെറുതെ  കയര്‍ക്കും. മറുപടിയായി രമേശ് മെല്ലെ പുഞ്ചിരിക്കും. ഇതാണ് പതിവ്. ഇപ്പോള്‍ കുറേയായി ചേച്ചിടെ അടുത്തേക്ക് പോയിട്ട്. രമേശിന്റെ ഇടക്കിടെയുള്ള  ബിസിനസ്സ് ടൂര്‍ കാരണം എങ്ങോട്ടും പോകാന്‍ നേരം ഇല്ല. ഒറ്റയ്ക്ക് എവിടെയെങ്കിലും പോകുവാന്‍ മടിയുമാണ്കോളിംഗ് ബെല്ലിന്റെ കിളിനാദം ചിന്തകളില്‍ നിന്നും ഉണര്‍ത്തി. രമേശാകും എന്നു കരുതി ശാലിനി ഓടിപ്പോയി വാതില്‍ തുറന്നു. പക്ഷേ പ്രതീക്ഷിക്കാത്ത ഒരാളെയായിരുന്നു അവിടെ കണ്ടത്മോഹിത് !. 
രമേശ്‌ നഹി ഹേ?“
ജി നഹി.“.
അത് പറഞ്ഞവൾ വേഗം വാതില്‍ തഴുതിടുവാൻ ശ്രമിച്ചു.
ഹേ, ക്യാ  ഹുവ.. പേടിക്കേണ്ട ഞാൻ ഒന്നും ചെയ്യില്ല..“
ചാരുവാൻ ശ്രമിച്ച വാതിൽ തള്ളിത്തുറന്നു കൊണ്ടയാൾ ക്ഷണിക്കാത്ത അതിഥിയേപ്പോലെ അകത്തേയ്ക്ക് കയറി കസേരയിൽ ഉപവിഷ്ടനായി. ശാലുവിന്‌ തീരെയിഷ്ടമായില്ല അയാളുടെ പ്രവൃത്തി.
നെക്സ്റ്റ് വീക്ക്‌  ഒരു പാര്‍ട്ടി ഉണ്ട്. അതിനു ക്ഷണിക്കാന്‍ വന്നതാ.“- മോഹിത് ഒരു വഷളന്‍ ചിരിയോടെ പറഞ്ഞു. അവള്‍ക്കു എന്തോ അയാളൂടെ അതിക്രമിച്ചുള്ള ആഗമനവും, ചുഴിഞ്ഞ നോട്ടവും, ഇളിഭ്യതയാർന്ന ചിരിയും പിടിച്ചതേയില്ല. എന്തൊക്കെയോ തിരക്കുകള്‍ അഭിനയിച്ച് അവള്‍ പെട്ടന്ന് തന്നെ അവനെ ഒഴിവാക്കാന്‍ ശ്രമിച്ചു. ഒടുവില്‍ പ്രിയേച്ചിയുടെ അരികിലേക്ക് പോകുകയാണെന്ന് പറഞ്ഞ് തത്കാലം അവനെ ഒഴിവാക്കി.


എന്തായാലും വിക്രോളിക്ക് പോകുക തന്നെ. വേഗം പോയി മടങ്ങി വരണം. രാത്രി ആകുന്നതിനു മുൻപേ തിരിച്ചെത്തണം. നല്ല മഴക്കാർ കാണുന്നുണ്ട്. ശാലു ആകാശത്തിൽ വട്ടമിടുന്ന കറുത്ത മേഘങ്ങളെ നോക്കി ആത്മഗതം ചെയ്തു. ഇന്നു മിക്കതും മഴയുണ്ടാകും. ബോംബെയിൽ വന്നിട്ടിതുവരെ ഒരു മഴ നനയുവാനുള്ള ഭാഗ്യം കിട്ടിയിട്ടില്ല. ആദ്യം കണ്ട ഓട്ടോയ്ക്കു കൈ നീട്ടി  ശാലിനി വേഗം ഓട്ടോയില്‍ കയറി.

ഭയ്യാ  വിക്രോളി സ്റ്റേഷന്‍..” - പതിയെ സീറ്റില്‍ ചാരി ഇരുന്നു . ചേച്ചി  ഉണ്ടാകുമോ, എന്തോവിളിച്ചിട്ടു  കിട്ടുന്നുമില്ല. ഊം.. നോക്കാം. മുന്‍ഭാഗം പൂട്ടിയിടും. ആളില്ലെങ്കിൽ തന്നെ വീടിന്റെ പിന്നിൽ  വര്‍ക്ക്‌ ഏരിയ സൈഡില്‍  ഒരു മേശയുണ്ട്അതില്‍ ചാവി ഉണ്ടാകും. പ്രിയേച്ചി മിക്കവാറും എവിടെയെങ്കിലും ഷോപ്പിങ്ങിനു പോയതാകും. കാത്തിരുന്നു നോക്കാം. അപ്പോഴേക്കും വരുമായിരിക്കും. കുറച്ചു നേരം അവരോടൊത്ത് ചിലവഴിച്ച് മനസ്സ് ഫ്രീയാക്കി എടുക്കാൻ മനസ്സ് വെമ്പൽ കൊണ്ടു.

ഓട്ടോക്കാരനു പൈസ കൊടുത്തവൾ  സ്റ്റേഷന്‍ സൈഡിലെ വഴിയിലുടെ വേഗത്തിൽ നടന്ന് ഫ്ലാറ്റിനു അടുത്ത് എത്തി. ഫ്ലാറ്റ് പൂട്ടി കിടക്കുകയാണ്‌.   ചാവി കിട്ടുമോ എന്ന് നോക്കാം. അവള്‍ വീടിന്റെ പിറകിലേക്ക്  ചാവി എടുക്കുവാൻ നടന്നുപിറകിലെ വാതില്‍ പാതി ചാരിയിട്ടേ ഉള്ളുഭാഗ്യം!! അപ്പോള്‍ ചേച്ചി ഉണ്ട്. സന്തോഷത്തോടെ അവള്‍ വേഗം അടുക്കള വഴി അകത്തേക്ക് നടന്നു. പ്രിയേച്ചിയുടെ റൂമിന്റെ വാതില്‍ ചാരിയിരിക്കുന്നു . ആരോ ഉള്ളപോലെ... അമര്‍ത്തിപ്പിടിച്ച ചിരികൾ. ശാലു തെല്ലൊന്നു മടിച്ചു. പിന്നെ പതുക്കെ വാതില്‍ തുറന്നു. ഒരു നിമിഷംഉള്ളിൽ കണ്ട കാഴ്ച..!!അവള്‍ക്ക്  ഭൂമി  കറങ്ങുന്ന പോലെ തോന്നി. കാല്‍ച്ചുവട്ടിലെ മണ്ണ്  ഒലിച്ചുപോകുന്ന പോലെ. രമേശേട്ടനും പ്രിയേച്ചിയും!!! അടുത്ത നിമിഷം.. ശാലിനി പിന്തിരിഞ്ഞു  വാതിലിനു നേരെ നടന്നുഅല്ല ഓടുകയായിരുന്നു അവൾ. ശബ്ദം കേട്ട് പിന്നാലെ വന്ന രമേശ്‌ കണ്ടത് ഓടിപോകുന്ന  ശാലിനിയെയാണ്‌.

മഴത്തുള്ളികൾ ഭൂമിയിലേക്കു ശക്തിയായി പതിച്ചു തുടങ്ങിയിരുന്നു. വെച്ച കാലടികൾ ഓരോന്നും വേച്ചു പോകുന്നത് പോലെയവൾക്കു തോന്നി. ഭൂമിയുടെ അഗാധതയിലേക്കു ആരോ പിടിച്ച് വലിക്കുന്നതു പോലെ... ഉള്ളില്‍ ഒരായിരം അഗ്നിപര്‍വതങ്ങൾ പൊട്ടിയൊഴുകിവരുന്നതു പോലെ. കാറ്റും മഴയും അവളൂടെ ദേഹത്ത് തിമിർത്ത് പെയ്യാന്‍ തുടങ്ങിയിരുന്നു. എന്നിട്ടും അവളുടെ ഉള്ളിലെ ചൂട് കുറഞ്ഞില്ല. നനഞ്ഞു ഒട്ടിയ ദേഹവുമായി  എങ്ങോട്ടെന്നില്ലാതെ ശാലു നടന്നു.   പെട്ടന്ന് അവൾക്കരികില്‍ ഒരു കാര്‍ വന്നു നിന്നു.

"ഹേ വാട്ട്‌  ഹാപ്പെണ്ട് ? കം ഇന്‍സൈഡ്." മോഹിതിന്റെത് അധികാര പൂര്‍‌വ്വമുള്ള വിളിയായിരുന്നോ? ശാലിനി അറിയാതെ തന്നെ അവളൂടെ കാലുകൾ യാന്ത്രികമായി തുറന്നിട്ട ഡോറിലൂടെ റണ്ണിങ്ങ് ബോർഡിലേക്ക് തൊട്ടു. യാത്രയിലുടനീളം അയാൾ ചോദിച്ച ചോദ്യങ്ങളൊന്നും അവൾ കേട്ടില്ല. അവളുടെ ഉള്ളില്‍ പ്രതികാരം ഒരു അഗ്നി പോലെ തിളക്കുകയായിരുന്നു.കാര്‍ മോഹിതിന്റെ ഫ്ലാറ്റിനു മുന്പില്‍ ചെന്നു നിന്നു. അവന്റെ പിറകേ ജീവനറ്റ മനസ്സോടെ അവളും ഇറങ്ങി . മാറാൻ കൊടുത്ത വസ്ത്രം മാറോട് ചേർത്തവൾ ഒന്നും മിണ്ടാതെ  മുകളിൽ വട്ടമിടുന്ന പങ്കയില്‍ നോക്കി നിർന്നിമേഷയായി  നിവര്‍ന്നു കിടന്നു. പുറത്ത് മഴയുടെ ആരവം  പിന്നെയും ശക്തിയാർജ്ജിച്ചു കൊണ്ടിരുന്നുആ രാത്രി  മഴ തോർന്നതേയില്ലഒപ്പം ശാലുവും.. അവള്‍  മാറുകയായിരുന്നു

ശാലിനിയുടെ  മാറ്റം  നിസംഗതയിലേക്ക്  ആയിരുന്നു .   ഒരു തരം മരവിപ്പ് .ആരോടും  മിണ്ടാതെ  , യാതൊരു  വികാരപ്രകടനങ്ങളും  ഇല്ലാതെ  ശാലിനി  ജനലും  ചാരി  നില്‍ക്കും. എന്താണ്  സംഭവിച്ചതെന്നുള്ള മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ അവള്‍ പകച്ചു. നിര്‍വികാരമായി  ശാലിനി അവരെ നോക്കും. ഒഴുകുന്ന പുഴയുടെ  കളകളാരവം  പൊടുന്നെനെ നിന്നാല്‍  എന്നപോലെ  ശാലിനിയുടെ ജീവിതത്തിലെ  നിറങ്ങളും ,ശബ്ദങ്ങളും  നിലച്ചു. ഒരുപക്ഷേ  പ്രതികാരം ചെയ്യാന്‍ വേണ്ടിയാവും  ശാലിനി  തന്റെ   ഇഷ്ടത്തിന്  വിരുദ്ധമായി  മോഹിത്തിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയത് . വേണ്ടിയാവും എന്നല്ല. ആയിരുന്നു എന്ന് തന്നെ അവളില്‍ നിന്നും മനസ്സിലാക്കിയത്. പക്ഷെ, പിന്നീട് ആ പ്രവൃത്തി അവളെ വല്ലാതെ ഡിപ്രെസ്ഡ് ആക്കി. സ്വന്തം സത്വം പണയപ്പെടുത്തിയ പോലെ!! അതായിരുന്നു അവളുടെ പ്രശ്നങ്ങള്‍ക്ക് കാരണം...


എല്ലാ കേസിനു താഴെയും കേസിന്റെ ഗതിസ്വയം കണ്ടെത്തിയ ചില അഭിപ്രായങ്ങള്‍, അങ്ങിനെ ചിലതൊക്കെ കുറുച്ചിടാറുണ്ട് . പക്ഷെ, ഈ കേസിൽ എന്തുകൊണ്ടാണോ ഞാന്‍  അത് മറന്നത്!! പാര്‍വതിയാന്റിയാണ് ശാലുവിനെ എന്റെയടുത്തേക്കയച്ചിരുന്നത്നിർവികാരതയോടെ, ആരോടും മിണ്ടാതെ, വാശി പിടിച്ചിരുന്ന ശാലുവിനെ  മാറ്റീ ഇന്നത്തെയവസ്ഥയിലെത്തിക്കാൻ എത്രത്തോളം പാടുപെട്ടിരുന്നുവന്ന് ഇന്നും ഓര്‍ക്കുന്നുമനസ്സിലെ അവസാനത്തെ  രഹസ്യവും പറഞ്ഞു തീർന്ന ആ നിമിഷം... ശാലു പൊട്ടിപൊട്ടികരയുകയായിരുന്നു. ഒരുപാടു മാസങ്ങള്‍ക്ക് ശേഷമായിരുന്നു ആ മിഴികൾ നിറഞ്ഞൊഴുകിയത്. അത് അങ്ങിനെയാണ് . ചിലര്‍ക്ക്  ഇതുപോലെ വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയില്‍, ഒരുതരം ഭ്രാന്തമായ ചിന്താഗതിയാകും. പലപ്പോഴും  സ്വജീവിതം തന്നെ നശിപ്പിക്കും. പിന്നീട്  ഒരുതരം നിസംഗത. ആരോടും മിണ്ടാതെ മൂകമായി ഇരിക്കും. ശാലുവിന്റെ കേസും അതായിരുന്നു. ഒത്തിരി സംസാരിച്ച ശേഷം അവളെ  ഹിപ്നോട്ടിസ്സ് ചെയ്താണ് അവളിലേക്ക്‌  ആത്മവിശ്വാസം ചെലുത്താനായത്. വിശ്വാസം  തകരുമ്പോള്‍  ഉണ്ടാകുന്ന  തകര്‍ച്ച  നേരിടാന്‍  പലപ്പോഴും സാധിക്കില്ല .ജീവിതത്തിന്റെ  ഒഴുക്കിനെതിരെ  പോരാടാന്‍  മനസ്സിന്റെ ശക്തി തന്നെ വേണം .നമ്മളാല്‍  ആവുന്ന വിധം  അവരെ സ്വന്തം മനസ്സിന്റെ ശക്തി തിരിച്ചു എടുക്കാന്‍ സഹായിക്കുക. അതേ നമുക്ക് കഴിയൂ.. ഏതാണ്ട് അഞ്ച് മണിക്കൂറോളം എടുത്ത ആദ്യ  ദിവസത്തെ സിറ്റിംഗ്!! അങ്ങിനെ ഏതാണ്ട്  അഞ്ചോളം സിറ്റിംഗ്  വേണ്ടി വന്നു ശാലുവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാന്‍ എന്ന് ഇപ്പോള്‍ ഓര്‍ക്കുന്നു. ശാലുവിപ്പോള്‍ വേറെ വിവാഹം ഒക്കെ  കഴിച്ചു കുഞ്ഞുങ്ങളുമായി സന്തോഷവതിയായി  ജീവിക്കുന്നു.


കൺപോളകൾ തൂങ്ങിത്തുടങ്ങിയിരിക്കുന്നു. ഡയറി അടച്ചു വെച്ചു. നാളെ ഇനി ആരാണാവോ വരുന്നത്. പുറത്ത് മഴ ചാറുന്നുണ്ട്. പണ്ടുള്ളവര്‍ പറയുന്ന പോലെ ശുഭ കാര്യങ്ങള്‍  ചെയ്യാന്‍ തീരുമാനം എടുത്ത കാരണമാകും  ഇപ്പോള്‍  ഈ മഴ..!


Friday 3 September 2010

ഒരു വാക്ക് മിണ്ടാതെ

കണ്ടിട്ടും  കണ്ടില്ലെന്ന ഭാവം
വിളിച്ചിട്ടും  കേള്‍ക്കാത്ത ഭാവം
ഏറെ മോഹിച്ചു നിന്‍ സ്വരം കാതില്‍ അലയടിക്കുവാൻ
കാതോര്‍ത്തു ചെവി വട്ടം പിടിക്കവേ
   അലയടിച്ചത് പാഴ്വാക്കുകള്‍ മാത്രം..
വാക്കുകളാല്‍ സ്വര്‍ഗ്ഗം സൃഷ്ടിച്ചിരുന്ന നിന്‍-
   മൊഴികൾ എന്നില്‍ നിറക്കുന്നത്
വെറുപ്പിന്‍ തീരത്ത് ഇഴയുന്ന പുഴുക്കളെ മാത്രം..
കീറിയിട്ട ഓര്‍മ്മകള്‍ നേരിയ ചാരനിറം പൂണ്ടവേ..
വലിച്ചു നീട്ടിയ കച്ചി തുരുമ്പ് പോലും ദ്രവിച്ച നിമിഷം!!
പിടിവള്ളിയ്ക്കായി നീട്ടിയ എന്‍ കരം കവരേണ്ട നേരം..
കൈകളില്‍ അഴുക്കു പടരും എന്ന് നീ ചൊന്ന നേരം..
മിഴിനീരു പോലും ഒഴുകാന്‍ മടിച്ചുവല്ലോ..!!
കുത്തി മലര്‍ത്തിയിട്ട നെഞ്ചകം ഉഴുതുവാന്‍ കാണിച്ച ശുഷ്കാന്തി
എന്നിലെ ആത്മാവിനെ തലോടാന്‍ നീ കാണിച്ചിരുന്നുവെങ്കിലോ ?
മോഹിക്കാന്‍ ഒന്നുമില്ലെന്നു അറിയാമെങ്കിലും; 
   മോഹിക്കാനേറെ കൊതിയുണ്ടെനിക്ക്..
മെല്ലെ വീശിയ കാറ്റിനെ പോലും നീ തടുത്തു നിര്‍ത്തിയ നേരം
അറിഞ്ഞീലാ; അതിന്‍ പിറകില്‍  ഒളിച്ചിരുന്ന കൊടുങ്കാറ്റിനെ.. 
പുഞ്ചിരിക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന കറുത്ത വലയങ്ങള്‍                       
പലപ്പോഴും അറിയുന്നീലാ നാം ഈ ജീവിത സത്യം!!