Followers

Saturday 28 August 2010

അതിഥി

അവന്‍ ഏകാന്തതയെ ഒരുപാടു ഇഷ്ടപ്പെട്ടിരുന്നു .അവന്റെ ലോകത്ത്  അവന്‍ മാത്രം....   മറ്റാരും ആ ലോകത്തേക്ക് വരുന്നത് അവന് ഒട്ടും ഇഷ്ടമായിരുന്നില്ല!! നാല് ചുമരുകള്‍ക്കിടയില്‍  മാത്രമായവന്‍ ഒതുങ്ങി കൂടി .മഴയും  വെയിലും മാറി മാറി വന്നുവെങ്കിലും  അവന്റെ ഏകാന്തത  അവനെ വിട്ടു പോയില്ല.. അല്ല, അവന്‍ അതിനെ വിട്ടു പിരിഞ്ഞില്ല എന്നതാണ് സത്യം .

നല്ല കാറ്റും മഴയുമുള്ള  ഒരു ദിവസം ... നേരത്തേ വാതിലടച്ച് ഉമ്മറത്തെ മുറിയിലെ സോഫയില്‍ , കറങ്ങുന്ന ഫാനിനെയും നോക്കി, എന്തൊക്കെയോ അലോചിച്ച് കൊണ്ട്  കിടക്കുകയായിരുന്നു അവന്‍.. പെട്ടന്നാണ്   വാതിലില്‍ ഒരു മുട്ട് കേട്ടത് .അത് പിന്നെ  തുടരെ തുടരെ ആയി .ഒരീച്ച പോലും കടന്നു വരാന്‍ ഇഷ്ടപെടാത്ത തന്റെ  ലോകത്ത് ആര്   എന്ന ചോദ്യവുമായി  അവന്‍ വാതില്‍ തുറന്നു .അപ്പോഴാണ്  നനഞ്ഞു കുതിര്‍ന്ന  അവളെ കണ്ടത് !


തണുത്തു   വിറയക്കുന്നുണ്ടായിരുന്നു അവള്‍ ‍..  അവന്‍  എന്തെങ്കിലും    ആരായും     മുന്‍പ് അവള്‍ അകത്തേക്ക് കയറി,  അവനിലേക്ക്‌ ചേര്‍ന്നു നിന്നു.  ആ മുഖത്തെ  'നിസ്സഹായത'   അവനെ അവളിലേക്ക്‌ അടുപ്പിച്ചു ..........
അങ്ങിനെ ആ അതിഥി  അവന്റെ  ജീവിതത്തിന്റെ ഭാഗമായി!! അവളുടെ കുറുമ്പുകള്‍  അവന്റെ ജീവിതത്തിന് വീണ്ടും  നിറങ്ങള്‍  നല്‍കി!!! അവന്റെ ഏകാന്ത ലോകത്ത് അവള്‍ അവന് കൂട്ടായി ...അവര്‍ ഇരുവരും മാത്രമുള്ളൊരു കൊച്ചുലോകം !!!!
അവന്‍ അവളെ  കിങ്ങിണി എന്ന് പേരിട്ടു വിളിച്ചു.. മ്യാവു, മ്യാവു.....  അവള്‍ അവന്റെ കാലില്‍ ഉരുമ്മി നിന്നു .  അവന്റെ സ്വന്തം 'കിങ്ങിണി പൂച്ച'!!!. 

Sunday 22 August 2010

.ഇത്തവണയും ഓണം നമ്മുക്ക് വേണ്ടി സ്പോണ്‍സര്‍ ചെയുന്നത് തമിഴ് നാട് തന്നെ

ഓണം കുട്ടികളെ  സംബന്ധിച്ചു പരീക്ഷ കഴിഞ്ഞുള്ള  ദിവസങ്ങളായതിനാല്‍ അവരാണ് ശരിക്കും  ഓണത്തിന്റെ വരവിൽ  സന്തോഷിക്കുന്നത്.  മുക്കുറ്റിയും തുമ്പപ്പൂവും തേടി നടന്ന ബാല്യം ഇന്ന് ഓര്‍മ്മകളില്‍ മാത്രം.
ഓണം  ഇപ്പോഴും  എല്ലാവര്‍ക്കും പ്രിയങ്കരമാണ്. ഒത്തിരി കച്ചവടീകരിച്ചു മട്ടിലും ഭാവത്തിലും  ലാളിത്യം മാറിയാണ്  ഓണം നമുക്ക് മുൻപിൽ ഇപ്പോൾ എത്തുന്നത്.  എന്നാലും  ഓണത്തിന്റെ   പത്തു ദിവസം പോകുന്നത്  അറിയില്ല.  ഒഴിവു ദിവസങ്ങള്‍ മൊത്തം ഉത്സവം പോലെ കൊണ്ടാടാന്‍ സാധിക്കുന്നത് ഓണത്തിന് മാത്രം സ്വന്തം. വള്ളംകളി, തുമ്പി തുള്ളല്‍ , തിരുവാതിരകളി, കുമ്മാട്ടി, പുലിക്കളി, ഓണത്തല്ല്, തലമപ്പപന്ത് കളി  എന്നിങ്ങനെ പലതരം കളികളും കലകളുമായി ബന്ധപ്പെട്ടൊരു  ആഘോഷം വേറെയില്ല.  പൂക്കളും, തുമ്പികളും, കൊയ്ത്ത് കഴിഞ്ഞ നെല്‍ പാടങ്ങളും എല്ലാം ഓണത്തിന്റെ മാത്രം പ്രത്യേകത.  വീട്ടുമുറ്റത്ത്‌ വയ്ക്കോല്‍ കൂനകള്‍ നിറയുമ്പോള്‍ അവയ്ക്ക് മുകളിലുടെ പറക്കുന്ന തുമ്പികളെ  പിടിക്കാന്‍  ഞാനും എന്റെ അനിയനും  തമ്മില്‍ ഒരു  മത്സരമാണ്‌.  തുമ്പിയെ പടിച്ചു കല്ലെടുക്കല്‍, വാലിൽ നൂലു കെട്ടി പറപ്പിക്കൽ അങ്ങിനെ ഓരോ..  ഇന്നിപ്പോള്‍  തുമ്പിയുമില്ല; മണ്ണും ഇല്ല എന്ന മട്ടാണ്. തറവാട്ടില്‍ എല്ലാവരും   ഓണത്തിന് എത്തുമ്പോള്‍ ഞങ്ങള്‍ കുട്ടിപട്ടാളം ‘തലമ പന്ത്‘  കളിക്കാന്‍ പുറപ്പെടും. വീട്ടില്‍  മുഴുവനുംആണ്‍കുട്ടികള്‍  ആണ്. അപ്പോള്‍ അവരുടെ കൂടെ കൂട്ടണം എങ്കില്‍ പന്ത് കളിയ്ക്കാന്‍ ചെല്ലണം. തലമ  തൃശൂര്‍ ജില്ലയില്‍  ചേലക്കരയില്‍  മാത്രമുള്ള കളിയാണ്‌.  ഇപ്പോള്‍ ചിലയിടത് ഒക്കെ  ഉണ്ടെങ്കിലും  ഞങ്ങളുടെ  നാട്ടില്‍  ഉള്ള കളിയില്‍  നിന്നും വ്യത്യസ്തമാണ് മറ്റിടങ്ങളിൽ.  കൈ കൊണ്ടും കാൽ കൊണ്ടുമാണ് ഈ കളി കളിക്കുക. തോല്‍ പന്താണ്  ഉപയോഗിക്കുന്നത്.  ചോറ് നിക്കീയ ചകിരി മൃഗത്തോലില്‍  പൊതിഞ്ഞാണ്  പന്ത് ഉണ്ടാക്കുന്നത്. ഏഴു പേരുള്ള ടീം ആണ്  കളിയ്ക്കാന്‍ ഇറങ്ങുക.  തലമ, ഒറ്റ , എരട, തോടമ, പിടിചാന്‍, കാക്കൂടി,  ഒടി തുടങ്ങിയ  ഏഴു ഘട്ടങ്ങള്‍  കടന്നാണു കളി നടക്കുക. കൊച്ചിരാജാവ്  വഴിയാണ് ഈ കളി ഇവിടെ എത്തിയത് എന്നാണു പഴമക്കാര്‍ പറയുന്നത്. വാശിയേറിയ കളിയായതോടെ ഇപ്പോള്‍ ട്രോഫി  ഒക്കെ കൊടുക്കുന്നുണ്ട്.  ഓണം; ഇതുപോലുള്ള  പലതരം കളികളും കൂടേ ചേര്‍ന്നത് ആണല്ലോ. കുട്ടികളില്‍  ഓണത്തിന്റെ  മഹത്വം എത്രത്തോളം എത്തുന്നുണ്ട്  എന്ന് അറിയില്ല.  എന്നാലും പഴയ ആചാരങ്ങളും, അനുഷ്ഠാനങ്ങളും പകര്‍ന്നു നല്‍കേണ്ടത്  നമ്മള്‍ മുതിർന്നവർ തന്നെ.


ഇന്നിപ്പോള്‍തമിഴ് നാട്ടില്‍  നിന്നും പൂക്കള്‍ വരുന്നതിനാലാണല്ലോ നമ്മുടെ നാട്ടില്‍ ഓണം ആഘോഷിക്കാന്‍ സാധിക്കുന്നത്‌. കേരളത്തിന്റെ ഈ ദേശിയ ഉത്സവം  സ്പോണ്‍സര്‍ ചെയുന്നത് തമിഴ്നാടാണിപ്പോൾ.  ഈ പരിപാടി നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത്  ഈ കമ്പനി, ആ കമ്പനി എന്നൊക്കെ പറയുന്നതു പോലെ  പച്ചക്കറികളും പൂക്കളും;  ഇനി ഇപ്പൊ കോഴി വേണമെങ്കില്‍, (കണ്ണൂര്‍ സൈഡിലൊക്കേ  ഓണത്തിന് കോഴിക്കറി വേണമല്ലോ!!)  അതു നമുക്ക് നിർലോഭം വിതരണം ചെയ്യുന്ന തമിഴ്നാടിനാണു ഇത്തവണയും  ഓണം നമുക്ക് വേണ്ടി സ്പോണ്‍സര്‍ ചെയ്യുവനുള്ള ഭാഗ്യം കിട്ടിയിരിക്കുന്നത് !!  ഒരു കിറ്റ്‌ പൂ കിട്ടണമെങ്കില്‍ അമ്പതു രൂപ  കൊടുക്കണം.  അതില്‍ അധികവും  ചെണ്ടുമല്ലി,  വാടാമല്ലി ഒക്കെയാണ്.  നാടന്‍ പൂക്കളൊക്കെ  ദുബായിക്ക്  പോയോ?? അതോ അമേരിക്കയിലേയ്ക്കോ??  അവിടൊക്കെയല്ലെ ഇപ്പോൾ ഓണം തകൃതിയായി   നടക്കുന്നത്.

ഇവിടെ തൃശ്ശൂരിലെ ഓണം പറയാം..
KTDC  ഓണം ഈ കൊല്ലവും ഉണ്ട് കേട്ടോ.  പായസമേള    റെഡിയായി.(ചിത്രങ്ങള്‍  ഫോട്ടോ ബ്ലോഗിലുണ്ട്  ഓണത്തിരക്കും,പായസ  മേളയും )  തേക്കിന്‍കാട്‌  മൊത്തം  പൂകച്ചവടക്കാര്‍  ഏറ്റെടുത്തു.  (ഇന്ത്യാവിഷന്‍  നികേഷ് കുമാർ പറയുന്നപോലെ) മാവേലി സ്റ്റോറുകൾ, സപ്ലൈകോകൾ ഇത്യാദി എല്ലാ വിഭാഗക്കാരും ന്യായവിലയിൽ പലചരക്കുകൾ വിതരണത്തിനു സജ്ജമായി മത്സരിച്ച് ഓണവിപണിയിൽ ഒരുങ്ങിഎത്തിയിട്ടുണ്ട്.  സ്ഥലം ഗവണ്മെന്റ്  മോഡല്‍ ഗേള്‍സ്‌  സ്കൂൾ.  സത്യത്തില്‍ ഇപ്പോൾ ഇതുപോലുള്ള  വിപണികള്‍ കാണുമ്പോളാണ് ഓണംദിനങ്ങൾ ആഗതമായിയെന്നത്  ശരിക്കും ഫീല്‍ ചെയുന്നത്.  തൃക്കാക്കരപ്പനെ ഒന്നു കാണേണ്ടതു തന്നെ!!  ഓടിലും ,മരത്തിലുമൊക്കെയുള്ള ഓണത്തപ്പന്മാർ  വിപണിയില്‍ സുലഭമായി എത്തിയിട്ടുണ്ട്.  ഒട്ടുമിക്ക തൃശൂരിലെ ഹോട്ടലുകളും വിപുലമായ ഓണസദ്യ വാഗ്ദാനം ചെയ്ത് തയ്യാറായിട്ടുണ്ട്.  പിന്നെ വസ്ത്രവ്യാപാരസ്ഥാപനങ്ങൾ;  മനം കവരുന്ന ഇളവുകളും   കൊതിപ്പിക്കുന്ന പരസ്യങ്ങളുമായി ജനഹൃദയങ്ങളെ ആകർഷകമാക്കുന്നു.  പുരുഷജനങ്ങളുടെ പോക്കറ്റ്‌ ഭാരം കുറക്കാന്‍  ഭാര്യമാരുടെ സഹായിയായി ഇത്തരം വമ്പിച്ച റിഡക്ഷൻ സെയിലിൽ വിതരണം ചെയ്യുന്നത്; പലപ്പോഴും ഒട്ടും നിലവാരമില്ലാത്ത വസ്ത്രങ്ങള്‍  ആയിരിക്കും.  ഇനി അപ്പോള്‍ പത്രങ്ങളിലൂടെ  നോക്കിയാലോ?  പരസ്യങ്ങളുടെ മറ്റൊരു മായാലോകം.  വീട്ടില്‍ നന്നായി ഓടുന്ന ടീ വീ, ഫ്രിഡ്ജ്  തുടങ്ങിയ  ഉപകരണങ്ങള്‍; എന്തിനു അടുപ്പ് പോലും പോയി മാറ്റി വാങ്ങാന്‍ തോന്നും. അത്രയ്ക്ക് പരസ്യങ്ങള്‍  സ്വാധീനിക്കുന്നുണ്ട് ഓണക്കാലങ്ങളിൽ ജനങ്ങളെ..!!

പൂക്കള മത്സരങ്ങള്‍ അരങ്ങു തകര്‍ക്കുന്നുണ്ട്. ലുലുവില്‍ ഏറ്റവും വലിയ പൂക്കളം ഒരുക്കിയത് വാര്‍ത്തയില്‍ വന്നത്  കഴിഞ്ഞ ദിവസങ്ങളിലാണല്ലോ. സ്കൂളുകളിലും ഇപ്പോൾ വിപുലമായ രീതിയിൽ ഓണാഘോഷം നടത്തുന്നത് കൊണ്ട് കുട്ടികള്‍ക്ക് ഓണത്തിനെ കുറിച്ച് കൂടുതൽ അറിവ് ലഭിക്കുന്നുണ്ട്.  പല വിദ്യാലയങ്ങളും ഇപ്പോളിതൊരു  അഭിമാന പ്രശ്നം പോലെയാണു നടത്തുന്നത്.  മോന്റെ L KG  ക്ലാസ്സില്‍  പൂക്കളമത്സരം ആയിരുന്നു.  എല്ലാകുട്ടികളും ഒറ്റയ്ക്ക് പൂ ഇടണം. എന്തായാലും മോന് കിട്ടി ഒന്നാം സ്ഥാനം..!!  പൂക്കള്‍  വാങ്ങി  കൊടുത്തതില്‍  പകുതിയും അവന്‍ തിരിച്ചു കൊണ്ട് വന്നപ്പോള്‍;  എന്തു രൂപത്തിലായിരിക്കും പൂക്കളം (പൂക്കൊളം) എന്ന്  വിചാരിച്ചിരുന്നു.  ചെന്നപ്പോള്‍  സമ്മാനം കിട്ടിയിരിക്കുന്നു.  സന്തോഷമായി കെട്ടോ. എന്നാലും പിള്ളാര്‌ പാവം  ഒറ്റയ്ക് ഇട്ടതല്ലേ;  ഒരുകണക്കിന് എല്ലാവരും  വിജയികള്‍ തന്നെ.  മൂത്തവന്റെ സ്കൂളിൽ  ആഘോഷം  രക്ഷിതാക്കൾ കൂടി പങ്കെടുത്തു കൊണ്ടാണു. അവരുടെ കലാപരിപാടികളാണു  മക്കള്‍ക്ക്‌ വേണ്ടി. നാടകം, ഡാന്‍സ് എന്നൊക്കെ പറഞ്ഞു ഒന്നു രണ്ടു വർഷമൊക്കെ പങ്കെടുത്തു.  ഇപ്പോള്‍ പുതിയ ആളുകൾക്ക്  ഒഴിഞ്ഞു മാറി കൊടുത്തു.  പുലിക്കളി, കുമ്മാട്ടി ഒക്കെ സ്കൂളില്‍  ഉണ്ടാകാറുണ്ട്.  അതും ഒരു രസം !!

തൃശൂര്‍ പുലിക്കളി പ്രസിദ്ധം ആണല്ലോ.  പുലികള്‍ക്കു പ്രതിഫലം കൂട്ടണമെന്നും പറഞ്ഞു  നിലവിളിയാണ്.  എന്തായാലും ഇത്തവണ  സമ്മാന തുക കൂട്ടാം എന്ന് മേയര്‍  വാഗ്ദാനം ചെയ്തിരിക്കുന്നു.  അതുകൊണ്ട് തന്നെ പുലിക്കളിക്കാർ സന്തോഷത്തിലാണ്. പുലിക്കളി പിരിവും നടക്കുന്നു. എന്തൊക്കെ പറഞ്ഞാലും  നാലാം ഓണം തൃശൂര്‍ നിവാസികള്‍ക്ക്  അത്യന്തം സന്തോഷമേകുന്ന ദിവസമാണ്. അരമണി കുലുക്കി വരുന്ന പുലികളും, അവരുടെ അലര്‍ച്ചയും കൊണ്ട് മുഖരിതമായി ത്രിശ്ശൂർ നഗരവും നഗരവാസികളും ആഹ്ലാദതിമിർപ്പിൽ നിറയും.   ഓരോ തവണയും വീറും വാശിയുമുള്ള പുലിക്കൂട്ടങ്ങൾ ഇറങ്ങുന്നുണ്ട്.  ഇതൊക്കെയെങ്കിലും ഈ തവണത്തേ പ്രധാന വിശേഷം സദ്യയേക്കുറിച്ചുള്ളതാണ്. തൃശ്ശൂരില്‍ കണ്ണന്‍ സ്വാമി എന്നൊരു വിദ്വാൻ സദ്യക്കായി മാത്രം ഒരു “സൂപ്പര്‍ മാര്‍ക്കറ്റ്‌ " തുടങ്ങിയിരിക്കുന്നുവത്രെ !!  അപ്പോള്‍ ഓണത്തിനു തൃശൂര്‍ക്കാര്‍ക്ക് സദ്യയ്ക്ക് ഒരു ക്ഷാമവും ഉണ്ടാകില്ല എന്ന് ചുരുക്കം. പായസം,കാളന്‍, ഓലന്‍  തുടങ്ങി ഇത്യാദി എല്ലാ  വിഭവങ്ങളും സെലെക്ട് ചെയ്ത് വേണ്ടത് നമ്മുക്ക് വാങ്ങാം !!  നേരത്തേ  ബുക്ക്‌ ചെയ്തിട്ടില്ല എന്ന പ്രശ്നമൊന്നും വരുന്നില്ല.  എത്രയാവശ്യവും നിറവേറ്റി കൊടുക്കുമത്രേ !!  അപ്പോ ഇനി;  അതിഥി ദേവോ ഭവ: എന്ന വാചകം സത്യം ആക്കാം ഓരോ തൃശൂര്‍ക്കാരനും..:)

ഓണം; മഹാബലിത്തമ്പുരാൻ  ഭരിച്ച  ആ മനോഹരമായ നിമിഷങ്ങള്‍, അതെല്ലാം ഇനി സ്വപ്നങ്ങളിൽ മാത്രം.  ഹര്‍ത്താലും, ലഹളകളും  നിറഞ്ഞു  നമ്മുടെ നാട്ടില്‍ നല്ല ഒരു  വികസനം പോലും ഇല്ല.  ആകെ;  “ഓണത്തിന് ഇടയ്ക്കു പുട്ടുകച്ചവടം“  കാസറ്റ് മാത്രം മുടങ്ങാതെ എല്ലാ കൊല്ലവും വരുന്നുണ്ട്.  പൂക്കളും, പച്ചക്കറികളും എല്ലാം നമ്മുടെ നാട്ടില്‍ നിന്നു തന്നെ  കിട്ടുമോ?  അങ്ങിനൊരു ഓണം നമുക്ക് സ്വപ്നം  കാണാം.  മുല്ലപ്പൂവും  സെറ്റുമുണ്ടും പാലക്കാമാലയും അണിഞ്ഞു  അമ്പലത്തില്‍ പോയി വരുന്ന മലയാളീ മങ്കകള്‍  അവരാണ്  ഓണത്തിന്റെ ഒരു സൗന്ദര്യം.  അതെങ്കിലും അന്യം നിന്നു പോവാതെ നമുക്കു കാത്തുസൂക്ഷിക്കാം.  ഏല്ലാവര്‍ക്കും എന്റെയും കുടുംബാഗംങ്ങളൂടേയും  നന്മ നിറഞ്ഞൊരു ഓണം ആശംസിക്കുന്നു

Sunday 15 August 2010

ഭൂമദ്ധ്യരേഖ ക്രോസിംഗ് ആഘോഷം

ഭൂമദ്ധ്യരേഖ ക്രോസിംഗ് ആഘോഷം. ഇത്  എന്താണെന്ന് എത്ര പേര്‍ക്ക് അറിയും എന്നെനിക്കറിയില്ല.  പണ്ട് സ്കൂളില്‍ നമ്മള്‍ പഠിച്ചിട്ടുണ്ട് ഭൂമദ്ധ്യരേഖയെ കുറിച്ച് അല്ലെ ?  അപ്പോള്‍  അതിനെ കുറിച്ച്  പറഞ്ഞു സമയം  കളയുന്നില്ല.  നേരെ കാര്യത്തിലേക്ക്  കടക്കാം.

നെപ്റ്റ്യൂൺ   രാജാവിനെ  ആണ് കടലിന്റെ ദേവനായി കരുതുന്നത്.  രാജാവിന്റെ മകളായി മത്സ്യകന്യകയും.  കടലിന്റെ  ഓരോ താളവും ദേവന്റെ  ഇഷ്ടമനുസരിച്ചാണ്  എന്നാണ്  വിശ്വാസം.  കടലിലെ ജീവജാലങ്ങളെ സംരക്ഷിക്കേണ്ട  ചുമതല ദേവനില്‍  നിക്ഷിപ്തമായതിനാല്‍  ഭൂമദ്ധ്യരേഖ  മുറിച്ചു കടക്കുമ്പോള്‍  അദേഹത്തിന്റെ  അനുമതി വാങ്ങിയിരിക്കണം എന്നൊരു വിശ്വാസം സെയിലെർസിന്റെ ഇടയിലുണ്ട്.  ആദ്യമായി  ഭൂമദ്ധ്യരേഖ കടക്കുമ്പോള്‍  നെപ്റ്റ്യൂൺ ദേവന്റെ അനുവാദം ഇല്ലാതെ കടന്നാല്‍ തടവുകാരായി  പിടിച്ചു കൊണ്ട് പോകും. അവര്‍ക്കുള്ള ശിക്ഷ  രാജാവ്‌ തീരുമാനിക്കും.  ആയതിന്റെ പ്രതീകാത്മകമായി  കപ്പലില്‍  ഇതുപോലെ  ആഘോഷിക്കാറുണ്ട്.  ഇതുപോലെ ഞങ്ങളുടെ ഷിപ്പില്‍  ഉണ്ടായ 'ഭൂമദ്ധ്യരേഖ  മുറിച്ചു കടക്കല്‍  ആഘോഷം '   അതാണ് ഞാൻ നിങ്ങളുമായി  പങ്കുവെയ്ക്കുന്നത്.
(പഴയ കാലത്തേ ക്രോസിംഗ്  പിക്ചർ $ ഇപ്പോഴത്തേ ഒരു  പിക്ചര്‍)
കപ്പല്‍  സൌത്ത് ആഫ്രിക്ക, ഓസ്ട്രേലിയ  എന്നിവടങ്ങളില്‍ കൂടി പോകുമ്പോഴാണ്  ഭൂമദ്ധ്യരേഖ കടക്കാന്‍  സാധിക്കാറുള്ളത്.  ഇതുപോലുള്ള  ഒരു യാത്രയിലാണു   ഭൂമദ്ധ്യരേഖയുടെ  മുറിച്ചു കടക്കല്‍ ആഘോഷം  കാണുവാന്‍  സാധിച്ചത്.  1989 ശേഷം  ആഘോഷങ്ങള്‍  കുറച്ചു കൂടി സമാധാനമായി  എന്ന് പറയാം.  മുന്പ്  പലപ്പോഴും വളരെ  മോശമായിട്ടാണ് ഈ ആഘോഷം  നടന്നിരുന്നത്  എന്നാണ് അറിയാന്‍ സാധിച്ചത്.  മരണം വരെ  ഒരു തരം  റാഗിങ്ങ്  പോലെ  ഈ പരിപാടികള്‍   നടന്നിരുന്നു എന്നാണ് ആദ്യ കാല റിപ്പോര്‍ട്ട്‌.  എന്തായാലും  ഇപ്പൊ അങ്ങിനെയൊന്നും അല്ല കെട്ടോ.  കപ്പലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആയിരിക്കും  രാജാവ്‌.  കൂടെ റാണിയെ പോലെ വേഷം കെട്ടി ഒരാളും ഉണ്ടാകും. ഭൂമദ്ധ്യരേഖ ഇതിനു മുന്‍പ് മുറിച്ചു കടന്നവര്‍ ആയിരിക്കും രാജാവും റാണിയും ആകുക  കേട്ടോ.  പുതിയ  ജോലിക്കാര്‍, ഇതുവരെ ഭൂമദ്ധ്യരേഖ മുറിച്ചു കടക്കാത്തവര്‍ ആയിരിക്കും  പ്രതികള്‍.  രാജാവ്‌   വലിയ  പഞ്ഞി താടിയും, കയ്യില്‍  ശൂലവുമൊക്കെ പിടിച്ചാണ് നില്‍ക്കുക.  റാണി; നല്ല ഒരു സുന്ദരിയെ പോലെ അണിഞ്ഞു  ഒരുങ്ങും.  ബാക്കി  ഉള്ളവരില്‍  ഭൂമദ്ധ്യരേഖ മുന്‍പ് മുറിച്ചു കിടന്ന  ആളുകള്‍; ഭടന്മാരെ  പോലെ പ്രതികളെ  പിടിച്ചു  കൊണ്ട്  വരും.  പിന്നെ  രാജാവിന്റെ തീരുമാനം പോലെ ശിക്ഷ വിധിക്കും.  ചെറിയ ശിക്ഷകള്‍ .  ഉള്ളത് പറഞ്ഞാല്‍   എല്ലാ ഷിപ്പുകളിലും (എല്ല്ലാ രാജ്യക്കാരുടെ) ഒരുപോലെയാണ് ശിക്ഷാവിധികള്‍ .  കയറു കൊണ്ട്  ചുറ്റി വരിയല്‍ , മുടി വടിക്കല്‍ അങ്ങിനെ അങ്ങിനെ.....


ഞങ്ങളുടെ കപ്പലില്‍  ചീഫ് എഞ്ചിനീയര്‍ ആയിരുന്നു  രാജാവ് ആയതു.  ഏട്ടന്‍ അപ്പോള്‍ ചീഫ് ഓഫീസര്‍ ആയിരുന്നു.  കപ്പിത്താന്‍ വേറെ ഒരു ആളായിരുന്നു. ആ കപ്പലില്‍   ഞങ്ങള്‍  മാത്രമേ  ഫാമിലിയായി  ഉണ്ടായിരുന്നുള്ളു .  ആദ്യമായി കടക്കുന്നവരായിരുന്നു  അപ്പുവും (മോന്‍)  ഞാനും.  ഞങ്ങളെ  പ്രതികള്‍ ആക്കും എന്നായി  അവര്‍.  ഞങ്ങള്‍  പേടിച്ചു  ലഹള തുടങ്ങി. അവസാനം മോനെ അവര്‍ ചേര്‍ത്തു.  ഞാന്‍  ബ്രിഡ്ജില് ‍(ഷിപ്പില്‍ വീല്‍ ഉള്ള ഭാഗം മുകളില്‍ ആണ് അതാണ് ബ്രിഡ്ജ്)  പോയി അവിടെ സൈഡില്‍  ഉള്ള വിങ്ങ്സില്‍ പോയി നിന്നു.  അപ്പോഴേയ്ക്കും ചീഫ് എഞ്ചിനീയര്‍ വലിയ പഞ്ഞിത്താടിയൊക്കെ വെച്ചു വന്നു.  ഒരു  എ.ബി (സീ മാന്‍)  റാണി ആയി. ഹാ !! നല്ലൊരു സുന്ദരിക്കുട്ടിയായി ഒരുങ്ങിയിരുന്നു അയാള്.  അപ്പോഴ്ക്കും  ഫോര്‍ത്ത് എഞ്ചിനീയറെ  ഒക്കെ അവര് പിടിച്ചു കെട്ടി കൊണ്ട് വന്നു.  കൈകള്‍ ബായ്ക്കില്‍ വെച്ചു കെട്ടി അവരെ കൊണ്ട് വന്നു; രാജാവിന്റെ മുന്പില്‍ മുട്ടുകുത്തിച്ചു നിര്‍ത്തി.  ഇനിയാണ് ശിക്ഷ വിധിക്കല്‍. കുറച്ചു പേരുണ്ടായിരുന്നു പ്രതികളായിട്ടു.  അവരെ ആദ്യം കയറു കൊണ്ട് ഉടലാകെ കെട്ടി, പിന്നെ ചിലരുടെ തലമുടി, മീശ ഒക്കെ  പകുതി വടിച്ചു.  അതിനു ശേഷം കരി ഓയില്‍ മുഖത്തു തേച്ചു.  പിന്നെ തലയില്‍ കോഴിമുട്ട ഉടച്ചു.  കഷ്ടം തോന്നി. നല്ല ഗ്ലാമര്‍ ഉള്ള ആളുകള്‍ ഒക്കെ ആകെ കരിപാത്രത്തില്‍ വീണു ഉരുണ്ട പോലെ !! ഇടയ്ക്കു ചിലര്‍ മുകളിലെ ഡെക്കില്‍ എന്നെ കണ്ടതോടുകൂടി ചമ്മുന്നത് കാണാമായിരുന്നു. പാവം മോന്‍ ;  അവര്‍ ചുമ്മാ കവിളില്‍ കരി കൊണ്ട് ഒന്നു വരയിടാന്‍ ചെന്നപ്പോള്‍  കരച്ചില്‍  തുടങ്ങി.  എന്തായാലും അവര്‍ അവനെ  ഒന്നും ചെയ്തില്ല. പ്രതികളുടെ ഒപ്പം നിര്‍ത്തി എന്ന് മാത്രം.  ഹെവിഓയില്‍   ‍, കരി ഓയില്‍  പിന്നെ വിസ്കി എല്ലാം കൂടി ചേര്‍ത്തൊരു  ഡ്രിങ്ക് അവരെ കൊണ്ട് കുടിപ്പിക്കും.  അതിനുശേഷം സര്‍ട്ടിഫിക്കറ്റ് കൊടുത്തിരുന്നു.  ഇനി എവിടെയും ഇതുപോലുള്ള ശിക്ഷ  കിട്ടാതെ  ഇരിക്കാന്‍.   മോനും കൊടുത്തു അവരൊരു സര്‍ട്ടിഫിക്കറ്റ് ഇതുപോലെ. അതിനുശേഷം   തുണിഊരി ഓടിക്കാറൊക്കെയുണ്ട്.  ഞാന്‍ ഉള്ള കാരണം അവരു രക്ഷപെട്ടു !!

ഇതിനോട് അനുബന്ധിച്ച് ചില ഷിപ്പുകളില്‍  ആണുങ്ങള്‍  പെണ്‍വേഷവും, പെണ്ണുങ്ങള്‍ ആണ്‍ വേഷവും കെട്ടി ഡെക്കില്‍ നൃത്തം വെയ്ക്കാറുണ്ട്.  ഹോർസ് പൈപ്പു കൊണ്ട് വെള്ളം ശക്തിയായി അവരുടെ മേല്‍  സ്പ്രേ ചെയ്യിക്കും. അതു പോലെ ഞങ്ങളൂടെ ഷിപ്പിലും പ്രതികളെ നനപ്പിച്ചിരുന്നു.  എന്തൊക്കെ പറഞ്ഞാലും കടലും കടലിന്റെ മക്കളും ഈ നെപ്റ്റ്യൂന്‍  രാജാവിനെ  വിശ്വസിക്കുന്നു.  ഭൂമദ്ധ്യരേഖ  മുറിച്ച് കടന്നവരെ രാജാവിന്റെ മക്കളായി കരുതുന്നു.  കടല്‍ യാത്രക്കിടയില്‍  ഇതുപോലുള്ള ആഘോഷങ്ങള്‍  ജോലിക്കാരുടെ മനസ്സില്‍ സന്തോഷവും , കുസൃതിയും ,അതിലുപരി  മാനസികോല്ലാസവും   നിറയ്ക്കുന്നു.  ദേശവും കുടുംബവും വിട്ടു കടലിന്റെ മക്കളായി  മാറുന്ന അവര്‍  കടലുമായി  ബന്ധപ്പെട്ട എല്ലാ ആചാരങ്ങളും ചെയ്യുവാന്‍ ഇഷ്ടമുള്ളവരാണ്. അന്ന്;   ആഘോഷങ്ങള്‍ക്ക്  ശേഷം  എല്ലാവരും ചേര്‍ന്നൊരു  പാര്‍ട്ടി.  അതോടെ ആഘോഷങ്ങള്‍ക്ക് തീരശീല വീഴുന്നു.

Wednesday 11 August 2010

അങ്ങിനെ ഞാനും പോയി ബ്ലോഗ്‌ മീറ്റില്‍ എന്ന് പറയാം

അങ്ങിനെ  ഞാനും പോയി  ബ്ലോഗ്‌ മീറ്റില്‍ എന്ന് പറയാം .  വളരെ നേരത്തേ   പുറപെട്ടു എങ്കിലും  നട്ടുച്ച   കഴിഞ്ഞു    ഞങ്ങള്‍     അവിടെ എത്തിയപ്പോള്‍ , ഞങ്ങള്‍ എന്ന്   പറഞ്ഞാല്‍  എന്റെ  കപ്പിത്താനും  എന്റെ രണ്ടു കുട്ടികളും ഏറണാകുളം  ആ  ദിവസം തന്നെ  ഞങ്ങള്‍ക്ക് പോകേണ്ട ഒന്നു രണ്ടു കാര്യങ്ങള്‍ ഉണ്ടായിരുന്നു അപ്പോള്‍ ആണ്  ബ്ലോഗ്‌ മീറ്റ്‌   മാറ്റിയത് അറിഞ്ഞത്  സന്തോഷം തോന്നി, എന്തായാലും   എറണാകുളം എത്തുന്നു അപ്പോള്‍ പോയി ബ്ലോഗ്‌ പുലികളെ കാണാം എന്ന് വെച്ചു ,മോന്  അവന്റെ ബ്ലോഗ്‌ തുടങ്ങിയ  ഉത്സാഹം  കാരണം അവനു ഭയങ്കര ആഗ്രഹം  ഈ "ബ്ലോഗ്‌ മീറ്റ്‌ "എന്തുവാ എന്ന് അറിയുവാന്‍ ,ഞങ്ങള്‍  തൃശൂര്‍  ആളുകളുടെ ഒരു സ്വഭാവം ആണ് ഉള്ളത് ഉള്ളപോലെ പറയുക എന്ന് അതില്‍ ആര്‍ക്കും പരിഭവം വേണ്ട 
  ബ്ലോഗ്‌ മീറ്റ്‌ പറയാം .


  വണ്ടിയില്‍  നിന്നും  ഇറങ്ങുമ്പോള്‍  തന്നെ  പ്രസംഗം  കേള്‍ക്കാമായിരുന്നു , അപ്പോഴേ ഏട്ടനോട്   പറഞ്ഞു ഏട്ടാ  ഇവിടെ   പ്രസംഗം  മത്സരം ആണോ  എന്തായാലും  വരുമ്പോഴേ   കുറച്ചു     മുഖങ്ങള്‍  മനസ്സിലായി  ചെറായി മീറ്റ്‌  വീഡിയോ കണ്ട കാരണം  ആണ് കേട്ടോ .അപ്പോഴാണ് അപ്പുന്റെ ചോദ്യം അമ്മ ഇതെന്താ ഗുരുവായൂര്‍ അമ്പലം പ്രഭാഷണം പോലെ എന്ന് ..ആഹാ  ശരിയാണല്ലോ .എന്നായി  ഞാനും .പ്രസംഗം  സ്വയം ചെയാം പക്ഷെ മറ്റുള്ളവര്‍  ചെയുമ്പോള്‍ ആണ് അറിയുന്നത്  എന്റമ്മോ പാവം കേള്‍വിക്കാര്‍ എന്ന് .എന്തായാലും  ശരി  പഞ്ഞി ബാഗില്‍ ഉണ്ട്  ഉപയോഗിക്കാം  എന്ന് വിചാരിച്ചു  മുന്നോട്ടു  നടന്നു .അല്ലെങ്കിലും     മുന്നോട്ടു വെച്ച കാല് പിന്നോട്ട് എടുക്കാന്‍   ഇത്തിരി  മടിയാ ,അപ്പോഴാണ്   മോന്‍ അമ്മ അത് നോക്കു ഹരീഷ്  അങ്കിള്‍, അവന്റെ ബ്ലോഗിലെ ഫോള്ളോവെര്സ്നെ   അവനു നന്നായി അറിയാം .ഒരു ചിരിയുമായി മുന്നോട്ടു  നടന്നു .അപ്പോഴേ ഇത് ഏതു ഘടി ? എവിടുന്നു വരുന്നു എന്ന മട്ടില്‍ നോട്ടങ്ങള്‍   പലയിടത്തും നിന്നും  വരുന്നുണ്ടായിരുന്നു .ആണുങ്ങളെക്കാള്‍  സി  ഐ  ഡീ  പണി  ബെസ്റ്റ് പെണുങ്ങള്‍  ആണ് ചെയുക  എന്ന് അവിടെ  ഉള്ള  പലര്‍ക്കും അറിയില്ല  എന്ന് തോന്നി  ആകെ ഒരു   മുപ്പതു  മിനിറ്റ്   ഇരുന്നതില്‍  നിന്നു  ആണ് എന്റെ  പോസ്റ്റ്‌ . എന്തായാലും   ലാസ്റ്റ് രോ പോയി ഇരുന്നു   ഭാഗ്യം ചെയര്‍ നിറയെ ഉണ്ട്..ഹഹ്ഹ 


   പരിചയപെടാന്‍    ഹരീഷ്  എത്തി ,മുന്പേ   ഹരീഷിന്റെ ഫോട്ടോ പ്രൊഫൈലില്‍കണ്ട  കാരണം ഞാന്‍ പേടിച്ചില്ല  കേട്ടോ.അല്ലെങ്കിലും  അവിടെ വേറെയും അതുപോലെ  ചില രൂപങ്ങള്‍ ഉണ്ടായിരുന്നു ,  .അപ്പോഴേക്കും  അപ്പുനെ     വാക്ക  വാക്ക പാടിക്കാന്‍ കൊണ്ട് പോയി ,പാവം  പാവപെട്ടവന്‍ ( അങ്ങേരു  പാവപെട്ടവന്‍ ആവാന്‍ കാരണം  എന്താ  വെളള  ഡ്രസ്സ്‌ മാത്രം  ഉള്ള കാരണം  ആണോ  അപ്പൊ  കറുപ്പ് മാത്രം  ഇടുന്നവര്‍  എന്തായിരിക്കും  എന്റെ ഒരു  സംശയം. ) അങ്ങേരുടെ മൈക്ക് പോയി കിട്ടി ,മനോരാജ്  ഓടി നടന്നു ഒന്നുമില്ലേ  അപ്പുനെ  അങ്ങേരല്ലേ   ബൂലോകത്തിന്   പരിചയപെടുത്തല്‍    ചെയ്‌തത്‌ .അത്  കൊണ്ടാകും .എന്തയാലും ഞാനും എന്റെ കപ്പിത്താനും  ഒപ്പമിരുന്നു  വായനോട്ടം തുടങ്ങി.  അപ്പോള്‍ അതാ മുന്പില്‍ ഒരു വെളള ചുരിദാര്‍ ഇട്ടാ  ഒരു നല്ലൊരു  ലേഡി  നല്ലൊരു പേഴ്സണാലിറ്റി ,ഞാന്‍ മനോരാജ്നോട് ചോദിച്ചു  ആരാ അത്    "പ്രയാന്‍ ചേച്ചി" .,കൊള്ളാം  നോട്ടം വീണ്ടും  മുന്നോട്ടു   ...ചിലരൊക്കെ  വലിയ ജാടയില്‍   എന്റമ്മോ എല്ലാവരും  വേറെ ഏതോ ലോകത്ത് ,ഇടയ്ക്കു  ഏതോ ജോടികളെ  കണ്ടു   എന്റെ ബൂലോകം പരിചയം കാരണം ആരെയും  അത്രപുടി കിട്ടിയില്ല ,ഇടയ്ക്കു ഒരാള്‍  കണ്ടാല്‍ കൊച്ചു പിള്ളേരെ പോലെ തോന്നിക്കുന്ന  ഒരു മുഖം  കാവി മുണ്ട് തിരിഞ്ഞു    എന്നോട്      ആരാ?   ഞാന്‍ വലിയ ജാടയില്‍ പൌര്‍ണമി ,അപ്പൊ  ആള്‍ക്ക് എന്നെ നല്ല ഓര്‍മ . ഹഹഹഹ ( ശോ  പൌര്‍ണമി  ഏല്ലാവര്‍ക്കും അറിയാം. ഹഹ്ഹ ചുമ്മാ  ആര്‍ക്കും അറിയില്ലന്നെ .  ) ആ   മുഖം മനസ്സിലായി . അപ്പോഴാണ്  കാവി മുണ്ടുകാരന്‍ഞാന്‍ ഹാഷിം  അപ്പോഴേക്കും എനിക്ക് മനസ്സിലായി  അപ്പോഴത അടുത്ത   വാചകം  കൂതറ ഹാഷിം എന്ന്.

ഹ്ഹ്ഹാ  പാവം കപ്പിത്താന്‍ പേടിച്ചു എന്നെ ഒന്നു തൊട്ടു,  കണ്ടാല്‍ എന്തൊരു പാവം മുഖം . എനിക്ക് അറിയാം  ഹാഷിമിനെ   അതുകുടാതേ  ഹാഷിം എനിക്ക് കമന്റ്  ഇട്ടിടുണ്ട്  ചില പോസ്റ്റില്‍   ഞാന്‍  പറഞ്ഞു  ,അതാ അടുത്ത  ഹാഷിം ഡയകോല്‍  നല്ലതാണോ ആണോ ചീത്തയോ ? ഹഹ്ഹ  ഭാഗ്യം നല്ലതാ എന്ന്.  (ഹാഷിമിനോടെ  എനിക്ക് ചോദിക്കണം  എന്നുണ്ടായിരുന്നു . എന്തിനാ  കൂതറ എന്ന പേര്‌  ?  പേര്‌ അങ്ങിനെ എങ്കില്‍  എന്തിനാ  കമന്റ് നല്ലതോ ചീത്തയോ     എന്ന ചോദ്യം  ,ബൂലോകം മൊത്തം തല തിരിഞ്ഞ  പേരുകള്‍ ആണല്ലോ   അപ്പൊ   എന്തു പറയാന്‍  .പേരില്‍ പലതും ഇരിക്കുന്നു  എന്ന് മറക്കുന്നു  എല്ലാവരും.  ) ഹോസ്പിറ്റലില്‍ നിന്നും വന്നത എന്നോകെ പറഞ്ഞു ഹാഷിം.  അപ്പൊ ഇടക്ക്  ജയന്‍ ഡോക്ടര്‍ വന്നു  എന്റെ ലാസ്റ്റ് പോസ്റ്റില്‍ രണ്ടു ദിവസം മുന്പ് കമന്റ്     ഇട്ടാ ആളു  പറയുകയാ  പൌര്‍ണമി ഞാന്‍ കമന്റ് ഇട്ടിടുണ്ടോ  എന്ന് . ഇപ്പൊ ഞാന്‍ ഞെട്ടി .    ഉള്ള ജാട ഒക്കെ പറന്നു പോയി. നമ്മള് കരുതും , പോസ്റ്റ്‌ വായിച്ചവര്‍  ഒക്കെ നമ്മളെ ഓര്‍ക്കും എന്ന് .ഞാന്‍ അങ്ങിനെയല്ല കേട്ടോ ആരുടെ പോസ്റ്റ്‌ വായിച്ചുവോ അത്  ഓര്‍മ ഉണ്ടാകാറുണ്ട് ..എന്തായാലും കപ്പിത്താന്റെ പേര്‌ പറഞ്ഞപ്പോള്‍  ആള്‍ക് ഓര്‍മ വന്നു .,അപ്പോഴേക്കും മോന്‍ പാട്ടു തുടങ്ങി . ഇടയ്ക്കു ഹാഷിം ഫോണ്‍ തന്നു  ഹംസിക്ക എന്ന് പറഞ്ഞു  ,സംസാരിച്ചു  സന്തോഷം , ഇത്ര ദൂരത്തു  നിന്നും  വിളിച്ചു  സംസാരിച്ചല്ലോ .


ഇടയ്ക്കു നോക്കുമ്പോള്‍ ചെറിയ മോനെ കാണാന്‍ ഇല്ല,    നോക്കുമ്പോള്‍ ഒരു വലിയ മനുഷ്യന്‍    കൂടെ   കുറേപേപ്പറും.    മുന്പില്‍ അതാ ഉറുമ്പ് പോലെ എന്റെ ചെറിയ മോന്‍ ..പിന്നെ പുടികിട്ടി ക്യാരികേച്ചര്‍  പരിപാടി എന്ന് .പിന്നെ ആരൊക്കെയോ വരുന്നു പോകുന്നു ,നമ്മളെ ആരു മൈന്‍ഡ് ചെയാന്‍  .ഇടക്ക് കുമാര സംഭവം എഴുതുന്ന ആളു അയ്യോ പാവം ഞാന്‍  പോക്കോട്ടേ ,  എന്നെ മട്ടില്‍  കണ്ടു .എന്തു ചെയാം  അങ്ങേരുടെ  പേഴ്സണാലിറ്റി  എടുക്കും മുന്പേ ബുക്ക്‌ തന്നു മുങ്ങി  .  എന്റെപോസ്റ്റില്‍  വന്നു കുത്ത് ഇട്ടു   ഇടയ്ക്കു  പോകുന്ന ആളു ആണ്  ഭാഗ്യം   അങ്ങേരു  പൌര്‍ണമി  എന്താണ് രാവിലെയാണോ  രാത്രി ആണോ ആകാശത്ത്    കാണുക എന്ന് ചോദിച്ചില്ല  . പിന്നെ  ഒന്നു  രണ്ടു പേരെ  കൂടി  പരിചയപെട്ടു   പേര്‌  ഓര്‍മയില്ല .എന്നാലും എനിക്കൊരു പരാതി ഉണ്ട്   എനിക്ക്    മൈക്ക് തന്നില്ല    ആരും, ങ്ങി, ങ്ങി ...കരയുകയ .അപ്പൊ അതാ നല്ലൊരു പാട്ടു( ആരോ  പാടി ) ,പിന്നെ ഒരു മിമിക്രി ഇതൊക്കെ  കേട്ടു  പക്ഷേ പേരൊക്കെ  എന്താണ് എന്ന് എനിക്കറിയില്ല,


പിന്നെ മുരുകന്‍  കാട്ടാക്കടയുടെ  കവിത വിരുന്നു  എന്തൊക്കെയോ പാടി.(സത്യത്തില്‍    അങ്ങേരു  നന്നായി പാടി കേട്ടോ ,ബാഗ്‌ദാദ് ) പേഴ്സണാലിറ്റി  പറയാം . അങ്ങേരു attention സീകിംഗ്   ആണ് . കവിതയില്‍  മുങ്ങി  എല്ലാവരും  എന്ന് തോന്നി . ( ദൈവത്തിനു അറിയാം ) ബുജി മട്ടില്‍ കുറെ   പേര്‌     ആരോടും മിണ്ടാന്‍ പറ്റിയില്ല. കെട്ടിയോന്‍ ഉന്തി  തളി വിട്ടു  പോയി പരിചയപെട്ടു  വാ  എനിട്ട്‌ പോകാം  എന്ന്.     അങ്ങിനെ     മിണ്ടാന്‍  നടന്ന    എന്നെ"  അനിയത്തി  അവിടെ ഇരിക്ക്   "എന്ന് പറഞ്ഞു   കവി  ഇരുത്തിയപ്പോള്‍  പാവം തോന്നി കാരണം ,എന്റെ പോസ്റ്റ്‌ വായിക്കണേ എന്ന് പറഞ്ഞു  മെയില്‍  അയക്കുന്ന  ബ്ലോഗേഴ്സ്  ഹ്ഹ്ഹഹ്    അവരെ    ആണ്   ഓര്‍മ വന്നത് ...  അവിടിരുന്നു  കൊടുത്തു . കവിത കൊള്ളാം  . ഏട്ടന്‍  പറഞ്ഞു  കവിക്ക്‌ ഒരു ചൂരല്‍ കൊടുക്കാമായിരുന്നു എന്ന് ഒരു മാഷ് ലുക്ക്‌ ആണ് .

അവിടെ നിന്നു അധികം വൈകാതെ ഇറങ്ങാന്‍  നിന്നു .അപ്പോഴേക്കുംരണ്ടു മക്കള്‍ക്കും  അവരുടെ പടം വരച്ചു കിട്ടി   അവര് ഹാപ്പി . നന്ദി    കാര്ട്ടൂണിസ്റ്റ്   . .പുറത്തേക്കു വരുമ്പോള്‍ തണല്‍  കണ്ടു. മരത്തിന്റെ  അല്ല  ബ്ലോഗ്ഗര്‍   അവരുടെ  പതിഞ്ഞ  സംസാരം കേട്ടപ്പോള്‍  ഫുഡ്‌  ആരും കൊടുത്തില്ലേ എന്ന് തോന്നി  ശോ എന്തൊരു പതുക്കെ  സംസാരിക്കുന്നു  നല്ല കാര്യം   കൂടാതെ ബ്ലോഗ്‌ ഏല്ലാവര്‍ക്കും അറിയും എന്ന്  മനസ്സിലായി  തണല്    പൌര്‍ണമി   ബ്ലോഗിനെ  പറ്റി ചോദിച്ചപ്പോള്‍  ,എന്തായാലും ഉള്ള നേരം കൊണ്ട് എല്ലാരും കൂടി ഒരുക്കിയ  മീറ്റ്‌  കൊള്ളാം .  നന്ദി  എല്ലാവര്‍ക്കും.


കവിത   കാരണം    അതിന്റെ ബാക്കി   ഗതികേട്    എനിക്കാണ്‌   .    എന്റെ   രണ്ടു   മക്കളും കവിത ചൊല്ലുന്നു മുരുകന്‍  സ്റ്റൈലില്‍ .  ഇപ്പോള്‍   ചെറിയ മോന്‍  അമ്മ എന്താ  ബാഗ്‌ദാദ്എന്ന് പറഞ്ഞു പിന്നാലെ   നടക്കുന്നു .  അമ്മേ വിശക്കുന്നു  എന്ന് മുരുകന്‍ സ്റ്റൈലില്‍ രണ്ടു പേരും പാടുന്നു  ,എന്റെ    ഒരു ഗതികേട്    മനസ്സിലായോ       അപ്പു   വാക്ക വാക്ക നിര്‍ത്തി   കവിത തുടങ്ങി.

ഇനി   എന്റെ കുറച്ചു  അഭിപ്രായങ്ങള്‍

മീറ്റ്‌   നടത്തുക പ്രയാസം   തന്നെ ,സെക്യൂരിറ്റി ചെക്ക്‌ പറ്റിലല്ലോ  എല്ലായിടത്തും,  നമ്മുക്ക് ചെയാന്‍ പറ്റാത്തത് മറ്റുള്ളവര്‍ ചെയുമ്പോള്‍ അസൂയ ഉണ്ടാകാം  മനുഷ്യ  സഹജം ,പിന്നെ  പലരും ബ്ലോഗ്‌ വായിച്ചു കമന്റ് ഇടുന്നു  എന്നാല്‍ ആരുടെ പോസ്റ്റ്‌ എന്ന് പോലും അറിയില്ല ഇത് പുരുഷ ബ്ലോഗ്ഗെര്സ്ന്റെ  പ്രതെയക്ത  ,ഇതാണ് മലയാളീ   നമ്മള്‍ എന്താണ് ചെയുന്നത് അത് നമ്മുക്ക് ബോധം വേണം ,  നമ്മുടെ കാഴ്ചപാട് ആണ്   പ്രധാനം.
ഗ്ലാസ്‌ ഡോര്‍ ,ചെളിപിടിച്ചു കിടക്കുമ്പോള്‍ പുറത്തേക്കു നോക്കുമ്പോള്‍ കാണുന്നത്  എല്ലാം ചെളി  .അതുപോലെ അത് വൃത്തിയാകുമ്പോള്‍     എല്ലാം മനോഹരം ,മനസ്സ് നന്നായി നോക്കു  ഒരാളെ ചുണ്ടി കാണിക്കുമ്പോള്‍ ബാക്കി  നാലും നമ്മുക്ക് നേരെ അത്  പലരും  മറക്കുന്നു ..അതിനാല്‍  പലത്തരം  ആളുകള്‍ പല  ജില്ലക്കാര്‍  അപ്പോള്‍ ഒത്തു ചേരുമ്പോള്‍  അത് അനുസരിച്ച്  പെരുമാറിയെ പറ്റു. എല്ലാം തികഞ്ഞ ആരുമില്ല  തെറ്റുകള്‍  കാണിക്കാം / എന്നാല്‍ അത് ഒരിക്കലും മറ്റൊരാളെ വേദനിപ്പിച്ചു ആകരുത്  നിന്റെ മുടി കറുപ്പോ അതോ വെളുപ്പോ  എന്ന് നോക്കും നേരം  നല്ലത് ചിന്തിക്കാന്‍  കഴിയണം ,പലപോസ്ടുകള്‍  കണ്ടു  ബ്ലോഗ്‌ മീറ്റിന്റെ  കഷ്ടം .ഒരു നല്ല കാര്യം  വീട്ടില്‍ അമ്മക്കോ  ഭാര്യക്കോ  നിലത്തു  കിടക്കുന്ന  സ്പൂണ്‍  എടുത്തു പോലും  സഹായിക്കാന്‍  നേരം ഇല്ല  എന്നിട്ട് ,   പറഞ്ഞു  കേട്ടിടുണ്ട്     ആരാന്റെ അമ്മക്ക് ഭ്രാന്തു  പിടിച്ചാല്‍ കാണാന്‍  കൊള്ളാം എന്ന്  ,ജാതി മതം ഇതല്ല  നമ്മുടെ നിലപാട്  അസുഖം വന്നാല്‍ ഡോക്ടര്‍ ജാതി നോക്കിയോ പാര്‍ട്ടി  നോക്കിയോ  ആണോ നോക്കുക.പിന്നെ   എന്തു നല്ല കാര്യം നടന്നാലും അതിനൊരു  കുറ്റം  പറയണം.  എന്നാലെ  ഉറക്കം  വരു  പലര്‍ക്കും . നമ്മുടെ  നാടിന്‍റെ  പ്രശനങ്ങള്‍ക്ക്  നേരെ  ഇതുപോലെ  പ്രതികരിക്കാന്‍  ഒരാളെ പോലും  കാണില്ല .ഇനി മുതല്‍  ബ്ലോഗ്‌  മീറ്റ്‌  ഒരു കമ്മിറ്റി  ഉണ്ടാക്കി  അതില്‍  നല്ല കാര്യങ്ങള്‍  ചര്‍ച്ച ചെയുക  ബ്ലോഗ്ഗെര്സ്നു ഒറ്റകെട്ടായി  നില്ക്കാന്‍ പഠിപ്പിക്കുക  ഇതൊരു മാതിരി  രാഷ്ട്രിയക്കാരെ  പോലെ    കുറെ ഗ്രൂപ്പ്‌  നാണമില്ലേ   തല്ലുകൂടാന്‍  കുറെ അജ്ഞാതര്‍  ഉണ്ട്   നട്ടെല്ല്  ഇല്ലാത്തത  ഞരമ്പ്‌ രോഗികള്‍ അവര്‍ക്ക് എതിരെ പൊരുതു  ആദ്യം . പിന്നെ ആരെങ്കിലും എന്തെങ്കിലും  പറഞ്ഞാല്‍ അത് അപ്പടി   മുന്തിരിവള്ളി  പോലെ പടരും  എത്ര സത്യം എന്ന് പോലും നോക്കില്ല .ഇതാണ് എനിക്ക് പറയാനുള്ളത്
 ".മുന്പ്  പറഞ്ഞാ  പോലെ സ്വയം  നന്നാവു  ഒപ്പം പറ്റുമെങ്കില്‍  ഒരാളെ കൂടി  നന്നാക്കു .
ബ്ലോഗ്‌ മീറ്റ്‌ കാരണം കുറച്ചു പേരെ  പരിചയപെടാന്‍  സാധിച്ചു  നന്ദി  എല്ലാവര്‍ക്കും ".









അപ്പു  എടുത്ത ചിത്രങ്ങള്‍ ,
ഇത്      എടുക്കുമ്പോള്‍       അവനു പേടി തോന്നിയില്ല  കണ്ടില്ലേ  ഫോട്ടോ ക്ലിയര്‍

ഇത്  കപ്പിത്താന്‍  ,മുകളില്‍  ആര്യന്‍   അവന്റെ ചിത്രവുമായി

Friday 6 August 2010

അളിയാ നമ്മള് ബീണ്ടും ഫസ്റ്റ് ആയി

അളിയാ..;  നമ്മള്  വീണ്ടും ഫസ്റ്റ് ആയി.  സന്തോഷിപ്പിന്‍,  സന്തോഷിപ്പിന്‍  ഇത്രയും നല്ലൊരു  കാര്യം  കേരളത്തിനു  കിട്ടിയിട്ട് നമുക്ക്  ആഘോഷിക്കേണ്ടേ?  മദ്യമാണെന്റെ ജീവിതം. ഓരോ ഞരമ്പിലും മദ്യം തിളക്കുന്നു.



ഇന്നത്തെ മനോരമ  ന്യൂസ്‌പേപ്പര്‍ ആധാരമാക്കി  എഴുതിയതാണിത് .കേരളത്തിനു മദ്യപാനത്തിന്റെ പ്രതിശീര്‍ഷ 
ഉപഭോഗത്തില്‍ ഒന്നാം  സ്ഥാനം. രണ്ടാംസ്ഥാനം  ബല്ലേ ബല്ലേ പഞ്ചാബിന്    കഴിഞ്ഞ  വര്‍ഷത്തെക്കാള്‍  ഈ കഴിഞ്ഞ നാല് മാസം കൊണ്ട്     344.54      കോടിയുടെ നികുതി വർദ്ധന     ചുമ്മാ കളിക്കല്ലേ നമ്മള്  റിച്ചായി   ഇതിന്റെ ഒരു  കിടപ്പുവശം അല്ലെങ്കിൽ  നടപ്പ് നില്പ് വശം;  അടി വേണ്ട  അതാണ് എല്ലാ വശവും  പറഞ്ഞത്;  100    രൂപയ്ക്ക് ബിവറെജസ്  കോര്‍പറേഷനില്‍  നിന്നും മദ്യം വാങ്ങിയാല്‍  80  രൂപ   സര്‍ക്കാരെടുക്കും      പിന്നെ 18 രൂപ  മദ്യകമ്പനിയ്ക്ക്    2  രൂപ    കോര്‍പറേഷന്      അപ്പോള്‍  കേരളം ഇതുപോലെ കുടിക്കുമ്പോള്‍  നേട്ടം സര്‍ക്കാരിന്.  എന്തൊരു സ്നേഹം കേരളയീര്‍ക്ക്  സര്‍ക്കാറിനോട്.  കുടിച്ചു  നാല് കാലില്‍ നിന്നു കൊണ്ടൊരു സഹായം. കേരളത്തില്‍  ഏറ്റവും കൂടുതല്‍ വില്പന  നടക്കുന്നത്  ചാലക്കുടിയിലാണ്.  ഇത്തവണ ആ പട്ടത്തിനു വേണ്ടി  എല്ലാ ജില്ലക്കാരും  പരിശ്രമിക്കുന്നുണ്ട്  എന്നാണറിയാന്‍  കഴിഞ്ഞത്.  ആര്‍ക്കാണാവോ  ഇത്തവണ കീരിടം കിട്ടുക?  പോള്‍ നീരാളിയെ  നാട്ടിലേക്കു വരുത്തുന്നുണ്ട്  എന്നാണറിയാന്‍ കഴിഞ്ഞത്   ആര്‍ക്കാണ്‌ കീരിടം കിട്ടുക എന്ന് അറിയാന്‍ .



സര്‍ക്കാരിന്റെ കൈവശം പണം ഇല്ല എന്നല്ലേ എപ്പോഴും പറഞ്ഞു കേള്‍ക്കുന്നത്. അപ്പോള്‍ ഈ കിട്ടുന്ന പണമൊക്കെ എവിടേക്ക് പോകുന്നു ?? ആര്‍ക്കെങ്കിലും അറിയാമോ? ചോദിക്കുമ്പോള്‍  ആവോ..!!   എന്നിട്ടൊരു തല കുലുക്കലും    തല കുലുക്കല്‍  കേരളം സ്വന്തമാക്കി വെച്ച ഒരു കലയാണ്.  ഇങ്ങോട്ട് അങ്ങോട്ട്‌ എന്ന മട്ടില്‍  പട്ടരുടെയും  അമ്മിയാരുടെയും ബൊമ്മ  കണ്ടിട്ടില്ലേ, അത്  പോലെ എങ്ങോട്ടെന്നില്ലാതെ  തലയാട്ടി      നില്‍ക്കുകയാണ്‌ നമ്മള്‍   ക്യൂ  നില്ക്കാന്‍ മടിയുള്ള കേരളത്തിലെ  ജനങ്ങള്‍  യാതൊരു മടിയും  ഇല്ലാതെ   ബിവറെജസ്  കോര്‍പറേഷന് മുന്നില്‍  ക്ഷമയുടെ പര്യായമായി നില്‍ക്കുന്ന      കാഴ്ച ; അതൊരു വേറിട്ട കാഴ്ച തന്നെ. യാതൊരുവിധ പരാതിയും ഇല്ലാതെ തന്റെ ഊഴം കാത്തു നില്‍ക്കുന്ന കുടിയന്മാരോട്  ആദരവ്  തോന്നുന്ന നിമിഷമാണത്.  ചിലര്‍  അവിടെ നിന്നു തന്നെ കുടിക്കുന്നു. റോഡിലൂടെ വരുന്ന വണ്ടികള്‍ക്ക്  മുന്നില്‍ ബോധം കെട്ട് ഉടുതുണി ഊരി പ്രദര്‍ശനം.  ചിലര്‍  വെട്ടിയിട്ട തേങ്ങപോലെ നിലത്തു കിടക്കുന്നത്  കാണാം.  മൂക്കില്‍ നിന്നും ചോര ഒക്കെയായി.  കഴിഞ്ഞ മാസം ഞാനും എന്റെ കൂട്ടുകാരിയും കൂടി ഓട്ടോയില്‍  വരുന്നനേരം    അമ്പതു  വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു ആളു  ചോര ഒക്കെ പോയി കിടക്കുന്നു. വണ്ടി ഇടിച്ചതാണോ എന്ന എന്റെ ചോദ്യത്തിനു  ഓട്ടോക്കാരന്‍;  ചേച്ചിയേ അത്  പാമ്പാണ് എന്ന്. നമ്മള് പോയി സഹായിച്ചാല്‍  അതിനു  വേറെ പണി കിട്ടും എന്ന്. കഷ്ടം!!  എന്ന് പറയാന്‍ മാത്രം സാധിച്ചു. പിന്നെയൊരെണ്ണം ഞാന്‍ കണ്ടത്  കോവിലകം ബാറിനടുത്താണ്. അതിനടുത്ത് തന്നെ മെയിന്‍ റോഡ്‌, തോട്, പാലം  ഒക്കെയുണ്ട്.   സത്യത്തില്‍  കുഴപ്പം ഒന്നും കൂടാതെ  നില്‍ക്കാന്‍   സാധിക്കുന്നുണ്ടല്ലോ ഇവന്മാര്‍ക്ക്. സ്വന്തം കുടുംബം മറന്നു കുടിച്ചു നടക്കുന്ന മഹാന്മാര്‍.  അവരാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ  മുതല്‍കൂട്ട്.  കുടിയന്മാര്‍ക്ക്  സര്‍ക്കാര്‍  പെന്‍ഷന്‍, ഇന്‍ഷുറന്‍സ്  ഒക്കെ അനുവദിക്കണാമെന്നാണെനിക്കു പറയാണുള്ളത്. അവരു കാരണം ഇത്ര ഉപഭോഗം ഉള്ള സ്ഥിതിയ്ക്ക്  അത്രയെങ്കിലും അവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെയ്യേണ്ടതല്ലേ??


ഒഫീഷ്യല്‍   കണക്കു അറിഞ്ഞത് ഇതാണെങ്കിൽ,  എത്ര  പണം നികുതി ആയി ലഭിക്കുന്നു. എന്നിട്ടു കുറേ കടം വാങ്ങല്‍ നാടകം സര്‍ക്കാരു വക. അതിപ്പോ ഏതു സര്‍ക്കാരു കയറിയാലും  ഇത് തന്നെ അവസ്ഥ.  കിട്ടുന്ന പണം പണപ്പെട്ടിയില്‍ വെച്ചപ്പോള്‍  പെട്ടീടെ അടപ്പ്  തെറിച്ചുപോയി എന്ന മട്ടാണ്; കുടിയുടെ കണക്കു പോലെ കുടിയന്മാരുടെ  ബോധക്കേടും. അപാരം തന്നെ!!  അതിപ്പോ പോലീസുകാരനായാലും കള്ളകത്തു ചെന്നാല്‍ ഗോവിന്ദ.. ഗോവിന്ദ.  കഴിഞ്ഞ ദിവസത്തെ ന്യൂസ് ഓര്‍ക്കുന്നിലെ ;  പോലിസുഡ്രൈവെറുടെ വാഹനഓടീരും ഇടിയും പിന്നെ അടിയും.  പിന്നെ തിരിച്ചരങ്ങേര്‍ക്കിട്ടു      കിട്ടിയ  മണിബാക്ക്  പോളിസിയും  മറ്റുമൊക്കെ ഏല്ലാവര്‍ക്കും  അറിയാമല്ലോ . ജനം തിരിച്ചു പെരുമാറാന്‍  മടിക്കുന്ന കാലം അത്  മാറേണ്ട സമയം അതിക്രമിച്ചു.  പോലീസായാലും  സാധാരണക്കാരനായാലും  തെറ്റ് തെറ്റ് തന്നെ.


ഇതുപോലെ    പാമ്പിന്‍കളം കാണാന്‍ പോയ എനിക്ക്  ഇഴഞ്ഞുവന്ന ഒരു  പാമ്പിനെ  കാണാന്‍  സാധിച്ചു..!!  കളത്തിലെ പിള്ളാര്‌  തുള്ളിയശേഷം  തിരിഞ്ഞു നടക്കുമ്പോള്‍   വാതിലിനടുത്ത്  നല്ല അസ്സലൊരു  മൂത്ത പാമ്പ്.  എന്റമ്മോ!!  ആകെ ഇഴഞ്ഞു മറിഞ്ഞു  കിടക്കുന്ന ആ മനുഷ്യപാമ്പിനെ നോക്കി ചിരിക്കാന്‍ വേറെ കുറെപേരും. അപ്പോള്‍ ഇതാണ് നമ്മുടെ നാട്. തലയാട്ടാന്‍  മാത്രമല്ല മറ്റുള്ളവരെ  കളിയാക്കി ചിരിക്കാന്‍ മാസ്റ്റര്‍ ബിരുദം  എടുത്തവര്‍ കൂടിയാണു നമ്മള്‍  കേരളീയര്‍ . മുന്‍പ്  മോണോആക്ട്‌  മത്സരങ്ങളില്‍  സ്ഥീരം എനിക്ക് അവതരിക്കാന്‍ കിട്ടിയ  കഥാപാത്രമാണ് കുടിയന്‍. അതുകൊണ്ട് തന്നെ അവരുടെ ഓരോ ചലനവും  നിരീക്ഷിച്ചു  അവരേപ്പോലെ അഭിനയിച്ച  ഫലിപ്പിച്ചു  വിജയിച്ച എനിക്ക്  ഒന്നേ പറയാനുള്ളു;  അവര്‍ക്കും വേണ്ടേ   പെന്‍ഷന്‍ ആനുകൂല്യങ്ങളൊക്കെ..!!  കേരളത്തിന്റെ  സാമ്പത്തിക ചരിത്രം  മാറ്റി എഴുതുന്നതില്‍          സുപ്രധാന പങ്കുവഹിക്കുന്ന കുടിയന്മാര് ‍!!  ഒന്നും ഇതില്‍ കുടുതല്‍ പറയാനില്ല.. കുടിയന്റെ  പാവം ഫാമിലി        അധോഗതി.